വാഹനമോഷണം; മുഖ്യപ്രതി പിടിയിൽ
text_fieldsകുഴൽമന്ദം: കാർ വാങ്ങാനെന്ന വ്യാജേന എത്തി മോഷ്ടിച്ചു കൊണ്ടുപോകുന്ന സംഘത്തിലെ പ്രധാ നി പിടിയിൽ. മണ്ണൂർ തെരുവത്ത് ഷെഫീഖ് നിയാസിനെയാണ് (21) പൊലീസ് കർണാടക ഷിമോഗയിലെ ഒളിസങ്കേതത്തിൽനിന്ന് പിടികൂടിയത്. 2018 ആഗസ്റ്റിൽ ആലത്തൂർ വെങ്ങനൂർ സ്വദേശി സാദിഖലിയുടെ ഇന്നോവ കാർ വാങ്ങാനെത്തി ഉടമയെ കബളിപ്പിച്ച് കാറുമായി കടന്ന കേസിലെ ഒന്നാംപ്രതിയാണ് ഇയാൾ. കുഴൽമന്ദം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആലത്തൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കാർ കർണാടകയിൽനിന്ന് കണ്ടെത്തുകയും കേസിലെ കൂട്ടുപ്രതികളായ കർണാടക ഹൊസൂർ ആനേക്കൽ സ്വദേശി തൗഫീഖ് ഖാൻ, ഒറ്റപ്പാലം മണ്ണൂർ സ്വദേശി നാസർ എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പ്രതികളിൽനിന്ന് ഒറ്റപ്പാലത്തുനിന്ന് കളവുപോയ മറ്റൊരു കാറും പൊലീസ് വീണ്ടെടുത്തിരുന്നു. എന്നാൽ, അന്ന് മുഖ്യപ്രതി ഷെഫീഖ് നിയാസ് മുങ്ങി. തുടർന്ന് പാലക്കാട് സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് നിയാസ് വലയിലായത്. ഇയാളുടെ ഒളിസേങ്കതം സംബന്ധിച്ച് സൂചന ലഭിച്ച അന്വേഷണ സംഘം കർണാടകയിലെ ഷിമോഗക്കടുത്ത ഭദ്രാവതിയിൽ നിന്നാണ് പിടികൂടിയത്. ഷെഫീഖ് നിയാസിനെതിരെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ വാഹനമോഷണ കേസും മങ്കര സ്റ്റേഷനിൽ മാനഭംഗ കേസും നിലവിലുണ്ട്. കുഴൽമന്ദം ഇൻസ്പെക്ടർ പി. അബ് ദുൽ മുനീർ, സബ് ഇൻസ്പെക്ടർ എ. അനൂപ്, എ.എസ്.ഐ പ്രശാന്ത്, എസ്.സി.പി.ഒ താജുദ്ദീൻ, പ്രത്യേക അന്വേഷണ സംഘത്തിലെ റഹീം മുത്തു, പി. സന്ദീപ്, യു. സൂരജ് ബാബു, കെ. ദിലീപ് എന്നിവരാണ് കേസന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.