ക്ഷേത്രങ്ങളിലെ മോഷണപരമ്പര: പ്രതി അറസ്റ്റിൽ
text_fieldsഅഗളി: അട്ടപ്പാടിയിലെ നിരവധി ആരാധനാലയങ്ങളിലടക്കം മോഷണം നടത്തിയ പ്രതി ഒടുവിൽ പ ിടിയിൽ. ഷൊർണൂർ കയിലിയാട് ചീരൻകുഴിയിൽ മണികണ്ഠനാണ് (51) പിടിയിലായത്. കഴിഞ്ഞ 11ന് ചെമ ്മണ്ണൂർ അമ്പലത്തിൽ മോഷണശ്രമം നടത്തവേ ഇയാളുടെ ചിത്രം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ അഗളി അയ്യപ്പ ക്ഷേത്രത്തിെൻറ ഹുണ്ടികകൾ പൊളിച്ച് ഇയാൾ മോഷണം നടത്തിയിരുന്നു. നായ്ക്കർപാടിയിലെയും അട്ടപ്പാടിയിലെ മറ്റു ക്ഷേത്രങ്ങളിലെയും മോഷണത്തിനു പിന്നിൽ ഇയാളാെണന്ന് പൊലീസ് പറഞ്ഞു. ഒറ്റപ്പാലത്ത് നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ജാമ്യം ലഭിച്ചതോടെ അട്ടപ്പാടിയിലെത്തി പുതൂർ തേക്കുവട്ട ഭാഗത്ത് സ്ത്രീയോടൊപ്പം താമസിച്ചുവരുേമ്പാഴാണ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയത്. പ്രതിയെ പിടികൂടാൻ പൊലീസ് പലവഴിക്ക് അന്വേഷിക്കുേമ്പാഴാണ് അഗളി ക്ഷേത്രത്തിലെ സി.സി.ടി.വിയിൽനിന്ന് മണികണ്ഠെൻറ ചിത്രം ലഭിച്ചത്.
ഒറ്റപ്പാലം, പെരിന്തൽമണ്ണ, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിലടക്കം നിരവധി മോഷണക്കേസുകളിൽ പ്രതിയായതിനാൽ ഇയാളെ തിരിച്ചറിയുക എളുപ്പമായി. പെരിന്തൽമണ്ണ പ്രദേശത്ത് വീടിെൻറ ജനലഴി തകർത്ത് മോഷണം നടത്തിയതിലും ചെർപ്പുളശ്ശേരിയിലെ വീട്ടിൽനിന്ന് 19 പവനോളം സ്വർണം മോഷ്ടിച്ചതിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ചെർപ്പുളശ്ശേരിയിൽനിന്ന് നഷ്ടപ്പെട്ട മാല പൊലീസ് പ്രതിയിൽനിന്ന് കണ്ടെടുത്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ജില്ലയിലെ നിരവധി മോഷണക്കേസുകൾക്ക് തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അഗളി സി.ഐ. ഹിദായത്തുല്ല, എസ്.ഐ റെജിക്കുട്ടി, എ.എസ്.ഐ സുരേഷ് കുമാർ എന്നിവരും അഗളി എ.എസ്.പിയുടെ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.