Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightദേശീയപാതയിലൂടെ...

ദേശീയപാതയിലൂടെ യാത്ര ജീവൻമരണ പോരാട്ടം

text_fields
bookmark_border
ദേശീയപാതയിലൂടെ യാത്ര  ജീവൻമരണ പോരാട്ടം
cancel
camera_alt??????????????????? ??????? ???????????????? ???????

പാലക്കാട്: മണ്ണാർക്കാട്ടുനിന്ന് പാലക്കാട്ടേക്ക് ദേശീയപാതയിലൂടെ യാത്ര ജീവൻമ രണ പോരാട്ടമാണ്. ഒരിടത്തുനിന്ന് തുടങ്ങിയാൽ ലക്ഷ്യസ്ഥാനത്ത് എത്തിയാൽ എത്തി എന്ന സ്ഥ ിതിയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡും കുണ്ടുംകുഴിയും മൺകൂനകളും... അതിസാഹസികമായി ഒരു ഗ് രാഫിക് ഗെയിമിെൻറ വിവരണം പോലെയാണ് റോഡ്. മഴക്കാലത്തിന് മുമ്പേ തകർന്ന പലയിടങ് ങളും മഴ കൂടിയെത്തിയതോടെ ചളിക്കുളമായി. കുഴികളില്‍ വീണ് യാത്രക്കാര്‍ക്ക് അപകടങ്ങ ള്‍ പറ്റുന്നതും പതിവാണ്. നാട്ടുകാര്‍ സ്വന്തം നിലക്ക് കുഴികൾ അടക്കുന്നുണ്ടെങ്കിലും ദേ ശീയപാതയിലെ യാത്രാദുരിതത്തിന് പരിഹാരമാകുന്നില്ല. ചരക്കു വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡിനുള്ളിലെ മണ്ണിളകുന്നതാണ് കുഴികളുണ്ടാവാൻ പ്രധാന കാരണമായി ബന്ധപ്പെട്ടവർ ന്യായീകരിക്കുന്നത്.

അറിയാത്ത ചതിക്കുഴി
കുഴിയില്‍ വീഴുന്നതില്‍ കൂടുതലും ഇരുചക്രവാഹനയാത്രക്കാരാണ്. കുഴികളുടെ ആഴം തിരിച്ചറിയാൻ കഴിയാത്ത രാത്രിയാണ് അപകടങ്ങള്‍ കൂടുതല്‍. കഴിഞ്ഞ ദിവസം തച്ചമ്പാറ ഭാഗത്ത് കുഴിയില്‍ വീണ ബൈക്ക് മറിഞ്ഞ് ബാങ്കുദ്യോഗസ്ഥന്‍ തലനാരിഴക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. പിറകെ വന്ന ട്രൈലർ േലാറി ൈഡ്രവർ കൃത്യമായ ബ്രേക്ക് ചെയ്തതുകൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് പാലക്കാട് സ്വകാര്യബാങ്ക് ഉദ്യോഗസ്ഥനായ രവിദാസ് പറയുന്നു. തച്ചമ്പാറയിലും പൊന്നേങ്കാടും മാത്രമല്ല ദേശീയപാതയിൽ ഒലവക്കോട് നഗരം വരെ ഇരുചക്രവാഹനയാത്രക്കാരെ കാത്തിരിക്കുന്നത് നൂറോളം കുഴികളാണ്. ഗട്ടറുകൾ മാത്രമല്ല മഴയെത്തിയതോടെ ചളിയും മണലും ഒലിച്ചെത്തി ചെറുകൂനകളായതോടെ വാഹനങ്ങൾ ചാടി മറിഞ്ഞ് നെട്ടല്ലുളുക്കുന്ന യാത്രയാണ് ഇതുവഴി യാത്രികരെ കാത്തിരിക്കുന്നത്.

മണിക്കൂറുകൾ നീളുന്ന ദുരിതയാത്ര
ഒരു മണിക്കൂറിന് താഴെ സഞ്ചരിച്ചെത്താവുന്ന ദൂരത്ത് റോഡിെൻറ മോശം സ്ഥിതി കാരണം സമയം വൈകുന്ന പ്രൈവറ്റ് ബസുകളടക്കം മരണപ്പാച്ചിൽ നടത്തുേമ്പാൾ റോഡിൽ െപാലിയുന്നത് നിരവധി ജീവനുകളാണ്. അപകടങ്ങളും റോഡിലെ വാക്കുതർക്കവും പതിവായതോടെ നാട്ടുകാർ മുൻകൈയെടുത്ത് പലയിടങ്ങളിലും റോഡിലെ കുഴികൾ മണ്ണിട്ട് നികത്തുന്നുണ്ടെങ്കിലും മഴ പെയ്താൽ ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയേ ഉള്ളൂ.

പാലം വീതികൂടി, ഒപ്പം കുഴികളും
ദേശീയപാത വീതികൂട്ടുന്നതിെൻറ ഭാഗമായി പാലങ്ങൾ വീതികൂട്ടുന്ന പ്രവൃത്തിയോടൊപ്പം െവട്ടിപ്പൊളിച്ച റോഡിലെ ഭാഗങ്ങൾ മഴക്കാലമെത്തിയതോടെ ദുരിതമേറ്റി. പലയിടങ്ങളിലും റോഡ് നിരപ്പിൽനിന്നും അരയടിയോളം ഉയർന്നാണ് പുതുതായി നിർമിച്ച പാലങ്ങൾ. െപാന്നേങ്കാട് ജങ്ഷനിലെ മരണക്കുഴികൾ കടന്ന് റോഡിൽ പുതുതായി നിർമിച്ച പാലം കയറിയിറങ്ങുന്ന ഇരുചക്രവാഹനക്കാരടക്കമുള്ളവർ കരുതിയില്ലെങ്കിൽ ചെന്നിറങ്ങുക വലിയ കുഴിയിലായിരിക്കും. വെട്ടിപ്പൊളിച്ച ഭാഗങ്ങളിൽ താൽക്കാലികമായി ടാർ െചയ്തെങ്കിലും മഴയെത്തിയതോടെ മണ്ണുതാഴ്ന്ന് ഗർത്തങ്ങൾ രൂപപ്പെട്ടതോടെയാണ് സംഗതി കൂടുതൽ വഷളായത്. മഴയെത്തും മുമ്പേ അറ്റകുറ്റപ്പണികൾ നടത്താതിരുന്നതിനാലാണ് ഭൂരിഭാഗം ഇടങ്ങളിലും റോഡുകൾ തകർന്നതെന്ന് യാത്രക്കാരും പ്രദേശവാസികളും ഒരുപോലെ പരാതിപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story