കള പെരുകി നശിച്ചത് 10 ഏക്കർ നെൽകൃഷി കണ്ണീർ കൊയ്ത് കർഷകർ
text_fieldsപത്തിരിപ്പാല: വിളവെടുക്കാൻ ഒരുമാസം ബാക്കിനിൽക്കെ കളകയറി നെൽകൃഷി നശിച്ചതോടെ ക ണ്ണീർ കൊയ്ത് കർഷകർ. മണ്ണൂർ കൃഷിഭവൻ പരിധിയിലെ പാതിരിക്കോട് പാടശേഖരത്തിലെ 10 ഏക്കറോളം നെൽകൃഷിയാണ് കളകകയറി നശിച്ചത്. ഒന്നാംവിളയായി വിതച്ച നെൽക്കൃഷിയിലാണ് കള നിറഞ്ഞത്. രണ്ടുതവണ കളപറിക്കുകയും കളനാശിനി പ്രയോഗിക്കുകയും ചെയ്തിട്ടും പ്രയോജനമുണ്ടായില്ലെന്ന് കർഷകർ പറയുന്നു. കടംവാങ്ങിയും ലോണെടുത്തുമാണ് ചെറുകിട കർഷകർ ഇത്തവണ കൃഷിയിറക്കിയത്. കൊയ്തെടുക്കാൻ ഒരുമാസം ബാക്കിയിരിക്കെയാണ് കള നിറഞ്ഞത്.
ഒരാൾ പൊക്കത്തിൽ കള പൊന്തിയതോടെ നെൽക്കതിർ കളമൂടി നശിച്ചു. രമാദേവി, ശംസു, രുക്മിണി, അശോകൻ, ഗോപകുമാർ, ഗോപാലൻ, സൈനബ, ചിന്നമണിയമ്മ, ബാബു, നാരായണൻ എന്നീ ചെറുകിട കർഷകരുടെ നെൽക്കൃഷിയാണ് പൂർണമായും നശിച്ചത്. ഏഴുമാസം പ്രായമായ കൃഷിയാണിത്. പൊള്ളക്കള, ചേങ്ങോല എന്നീ കളകൾക്ക് പുറമെ പുതിയൊരു ഇനം കളകൂടി നിറഞ്ഞിട്ടുണ്ട്. ചില കർഷകർ കൂലിക്ക് ആളെവെച്ച് കളപറിച്ചു നോക്കിയെങ്കിലും വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ കളവലിതന്നെ നിർത്തി. ഒരു ഏക്കറിന് 10,000 രൂപ െചലവ് വന്നതായും കർഷകർ പറയുന്നു. ഇതോടെ രണ്ടാം വിളയിറക്കലും അനിശ്ചിതത്വത്തിലായി. സംഭവത്തിൽ കൂടുതൽ പഠനം നടത്തുകയും അടിയന്തരസഹായം ലഭ്യമാക്കുകയും വേണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.