വാഹനം കടത്തിവിട്ടില്ല; ഒലവക്കോട്ട് ഭക്ഷ്യധാന്യ വിതരണം വീണ്ടും തടസ്സപ്പെട്ടു
text_fieldsപാലക്കാട്: എഫ്.സി.ഐയിൽനിന്ന് ഭക്ഷ്യധാന്യങ്ങളുടെ വിതരണം വ്യാഴാഴ്ചയും നടന്നില്ല. ച ിറ്റൂർ, ആലത്തൂർ താലൂക്കുകളിലേക്കുള്ള വിതരണമാണ് തടസ്സപ്പെടുന്നത്. ഒരാഴ്ചയായി കരാറുകാരൻ എത്തുന്നുണ്ടെങ്കിലും ഇയാളുടെ വാഹനങ്ങൾ ഗോഡൗണിലേക്ക് പ്രവേശിക്കുന്നത് പരിസരത്തെ ലോറി ഉടമകളുടെ സംഘടന തടയുകയാണ്. നേരേത്ത വിഷയത്തിൽ കലക്ടർ, ഹേമാംബിക നഗർ പൊലീസ് എന്നിവരുമായി ചർച്ച നടന്നെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ കരാറുകാരൻ ഹൈകോടതിയെ സമീപിച്ചു. കോടതി ജില്ല പൊലീസ് ചീഫിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ചൊവ്വാഴ്ച പരിഗണിക്കും. വർഷങ്ങളായി ഒലവക്കോട് എഫ്.സി.ഐയുമായി ബന്ധപ്പെട്ട് ധാന്യങ്ങൾ കടത്താൻ ഇതിന് സമീപത്തെ വാഹനങ്ങൾ മാത്രമാണ് മറ്റ് കരാറുകാർ ഉപയോഗിക്കുന്നത്.
എന്നാൽ ചിറ്റൂർ, ആലത്തൂർ താലൂക്കുകളിൽ വിതരണത്തിന് കരാറെടുത്തയാൾക്ക് സ്വന്തമായി വാഹനമുണ്ടെങ്കിലും അവ ഉപയോഗിക്കാൻ സമ്മതിക്കുന്നില്ല. 2020 വരെ തങ്ങളുടെ വാഹനം ഉപയോഗിക്കാൻ മുൻ ജില്ല കലക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ടെന്നാണ് വാഹന ഉടമ സംഘടന പ്രതിനിധികളുടെ വാദം. അതേസമയം, സർക്കാറിെൻറ പുതിയ തീരുമാനപ്രകാരം കരാറുകാരന് ജി.പി.എസ് ഘടിപ്പിച്ച സ്വന്തം വാഹനം ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്. വാഹനം തടസ്സപ്പെടുത്തിയ സംഭവത്തിൽ ഹേമാംബിക നഗർ പൊലീസ് സമരാനുകൂലിയായ സിറാജുദ്ദീനെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.