പരിതാപകരം ഈ റോഡുകൾ
text_fieldsപത്തിരിപ്പാല: എട്ടുലക്ഷം രൂപ ചെലവിൽ നവീകരിച്ച റോഡ് തകർന്നു. പത്തിരിപ്പാല-അതിർക ാട്-ഭാരതപ്പുഴ റോഡാണ് തകർന്നത്. പ്രവൃത്തികൾ കഴിഞ്ഞ് ഒരു മാസം തികയും മുമ്പാണ് റോഡ് ത കർന്നത്. തകർച്ചക്ക് കാരണം പ്രവൃത്തികളിലെ അപാകതയെന്ന് നാട്ടുകാർ ആരോപിച്ചു. മങ്ക ര ഗ്രാമപഞ്ചായത്താണ് എട്ട് ലക്ഷം രൂപ ചെലവിൽ അരകിലോമീറ്ററോളം പാത നവീകരിച്ചത്.
റ ോഡിനരികിലൂടെ പോകുന്ന കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ വശം കുഴിച്ചിരുന്നു. പാതക്ക് വ ശങ്ങളിൽ കല്ലും മണ്ണും കിടക്കുന്നതിനാൽ വാഹനങ്ങൾ പോകുമ്പോൾ മാറിനിൽക്കാൻ പോലും കഴി യാറില്ലന്ന് നാട്ടുകാർ ആരോപിച്ചു. അഞ്ചു മീറ്റർ വീതിയിലാണ് ടാറിങ് നടത്തിയത്. ഇപ്പോൾ പാതയുടെ മുക്കാൽ മീറ്ററോളം തകർന്നിട്ടുണ്ട്. മഴ കനക്കുന്നതോടെ പാതയുടെ വശം വീണ്ടും താഴ്ന്നുപോകുമോ എന്ന ആശങ്കയിലാണ് യാത്രക്കാർ. പ്രവൃത്തികളിലെ അപാകത അന്വേഷിക്കണമെന്നും നന്നാക്കാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ദുരിതമായി തകർന്ന സ്ലാബുകൾ
പത്തിരിപ്പാല: പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയിലെ പത്തിരിപ്പാല ചന്ത ഭാഗത്തെ സ്ലാബ് തകർന്നതോടെ യാത്രക്കാരും വിദ്യാർഥികളും ദുരിതത്തിൽ.
ദിനംപ്രതി നിരവധി വിദ്യാർഥികളും യാത്രക്കാരും ഇതിന് മീതെയാണ് നടന്നുപോകുന്നത്. ഏത് സമയവും സ്ലാബ് പൂർണമായി തകരാൻ സാധ്യതയേറെയാണ്. ഇവ മാറ്റിസ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പറളി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എ.കെ.എം. റിയാസുദ്ദീൻ അധികൃതർക്ക് പരാതി നൽകി.
കുളത്തിൽനിന്ന് മണ്ണ് ഖനനം: റോഡ് തകരുന്നതായി പരാതി
കൊല്ലങ്കോട്: ചിങ്ങൻചിറയിൽ സ്വകാര്യ കുളത്തിൽനിന്ന് മണ്ണ് ഖനനം റോഡ് തകരുന്നതായി പരാതി. ചിങ്ങൻചിറയിലെ മൂന്ന് ഏക്കറിലധികം വരുന്ന സ്വകാര്യ കുളത്തിൽനിന്നാണ് കഴിഞ്ഞ രണ്ടാഴ്ചയിലധികമായി മണ്ണ് ഖനനം നടക്കുന്നത്. 20 ടണ്ണിലധികം മണ്ണ് നീക്കാവുന്ന ടോറസ് ലോറികളിൽ കടത്തുന്നതിനാൽ ചിങ്ങൻചിറ-കൊല്ലങ്കോട്, മാത്തൂർ-പയ്യല്ലൂർ റോഡ് തകർന്നെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞവർഷവും ഇതേരീതിയിൽ കുളത്തിൽനിന്നുള്ള മണ്ണ് ഖനനം കാരണം റോഡ് തകർന്നതോടെ നാട്ടുകാർ ഇടപെട്ട് പ്രവൃത്തികൾ തടഞ്ഞിരുന്നു. എന്നാൽ, ബന്ധപ്പെട്ട വകുപ്പുകളുടെ അനുവാദത്തോടെയാണ് ചിങ്ങൻചിറ കുളം ശുചീകരണം നടത്തുന്നതെന്ന് കൊല്ലങ്കോട് -രണ്ട് വില്ലേജ് ഓഫിസർ പറഞ്ഞു. പഞ്ചായത്ത് റോഡിനെ തകർക്കുകയും കുളം ആഴം കൂട്ടുന്നതിെൻറ പേരിൽ മണ്ണ് വിൽപന നടത്തുകയും ചെയ്യുന്ന ഉടമക്കെതിരെ ആർ.ഡി.ഒ പരിശോധന നടത്തി നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.