Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനഗരം...

നഗരം വിട്ടൊഴിയാതെ മാലിന്യപ്രതിസന്ധി

text_fields
bookmark_border
നഗരം വിട്ടൊഴിയാതെ മാലിന്യപ്രതിസന്ധി
cancel
camera_alt???????????? ?????? ????????????????? ??????? ??????????????????????????? ?????????? ?????????????? ??????????

പാലക്കാട്: തെരഞ്ഞെടുപ്പിെൻറ തിരക്കുകൾക്ക് ശമനമായതോടെ നഗരത്തിലെ മാലിന്യപ്ര ശ്നം വീണ്ടും സജീവ ചർച്ചയാവുകയാണ്. വേനൽമഴയെത്തിയതോടെ പകർച്ചവ്യാധി ഭീതിയിലാ യ നഗരസഭയിൽ നോട്ടക്ക് വോട്ടുചെയ്ത് റസിഡൻറ്സ് അസോസിയേഷനുകൾ പ്രതിഷേധിച ്ചിരുന്നു. ഫെബ്രുവരി 19ന് നഗരസഭയുടെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് കേന്ദ്രം സ്ഥിതി ചെയ്യുന്ന കൊടുമ്പ് പഞ്ചായത്ത് ഇടഞ്ഞതോടെ നഗരസഭയിൽ വീടുകളിൽ നിന്നുള്ള മാലിന്യ നീക്കം കഴിഞ്ഞ 66 ദിവസമായി സ്തംഭിച്ച നിലയിലാണ്. തെരഞ്ഞെടുപ്പിൽ നഗരസഭയിലെ മാലിന്യപ്രശ്നം മുഖ്യ ചർച്ചയാക്കിയ രാഷ്ട്രീയ കക്ഷികൾ പരസ്പരം പഴിചാരി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.

അടിയന്തരമായി ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമായിരുന്നിട്ട് കൂടി അതിനു ശ്രമിക്കാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നു ഭരണപ്രതിപക്ഷ കക്ഷികളെന്ന് നഗരവാസിയായ കെ. മധു പറയുന്നു. മാലിന്യ നീക്കം പഴയപടിയാക്കാൻ ജില്ല ഭരണകൂടമടക്കം ഇടപെട്ടിരുന്നുവെങ്കിലും നഗരസഭയും കൊടുമ്പ് ഗ്രാമപഞ്ചായത്തും കൃത്യമായ നിലപാടുകളെടുക്കാൻ തയാറായില്ലെന്നാണ് വിമർശനം. ഇതിനിടെ ഡിവിഷൻ തലത്തിൽ മാലിന്യം വേർതിരിക്കാൻ നഗരസഭ കൈക്കൊണ്ട നടപടികളും ലക്ഷ്യം കണ്ടില്ലെന്ന് മാത്രമല്ല നിരത്തിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ നഗരസഭക്ക് സമീപം കുന്നുകൂടുകയും ചെയ്തു.

മാലിന്യനീക്കത്തിനായി സ്വീകരിച്ച നടപടികളെല്ലാം പരാജയപ്പെട്ടതോടെ നിരത്തുകളിലടക്കം വീണ്ടും മാലിന്യക്കൂമ്പാരങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ആൾത്താമസമില്ലാത്ത വീടുകൾ മുതൽ ഒഴിഞ്ഞ പറമ്പുകൾ വരെ മാലിന്യം കുന്നുകൂടിക്കിടക്കുന്നത് ഗുരുതരമായ ആരോഗ്യപ്രതിസന്ധിക്ക് കാരണമായേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വേനൽമഴ എത്തിയതോടെ ചീഞ്ഞുനാറുന്ന മാലിന്യക്കൂനകളും കൊതുകും നഗരത്തെയും സമീപപ്രദേശങ്ങളെയും പകർച്ചവ്യാധി ഭീഷണിയിലാഴ്ത്തുകയാണ്. പ്രതിസന്ധി കണക്കിലെടുത്ത് 29ന് അടിയന്തരനടപടികൾ ചർച്ച ചെയ്യുന്നതിനായി പ്രത്യേക കൗൺസിൽ യോഗം വിളിച്ചുചേർക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ പ്രതികരിച്ചു. കൊടുമ്പ് ഗ്രാമപഞ്ചായത്തുമായി ചർച്ച നടത്തി വിഷയം രമ്യതയിൽ പരിഹരിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും ചെയർപേഴ്സൺ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story