Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലഹരിമരുന്നും...

ലഹരിമരുന്നും കറൻസിയും പിടികൂടി

text_fields
bookmark_border
ലഹരിമരുന്നും കറൻസിയും പിടികൂടി
cancel
camera_alt??????? ????????????? ???????? ???????????????????? ???????? ??????????? ????????? ?????????????????????

മംഗലംഡാം: വിദ്യാലയ പരിസരത്ത് വിൽപനക്കെത്തിച്ച ലഹരിമരുന്നും കറൻസിയും പൊലീസ്  പിടികൂടി. വണ്ടാഴി സി.വി.എം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുനിന്നാണ് വിൽപനക്ക് കാ റിൽ എത്തിച്ച 350 പാക്കറ്റ് ഹാൻസും വഴിയോര കച്ചവടക്കാർക്ക് വിൽപന നടത്തി സമാഹരിച്ച 10,000 രൂപയും മംഗലംഡാം പൊലീസ് പിടികൂടിയത്. സംഭവത്തിൽ ലഹരി വിൽപനക്കാരനായ പൊള്ളാച്ചി സ്വദേശി സെൽവരാജനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടാഴി, മംഗലംഡാം തുടങ്ങിയ പ്രദേശങ്ങളിൽ വിദ്യാർഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

അട്ടപ്പാടിയിൽ രണ്ടിടത്ത് ചാരായം പിടികൂടി
അഗളി: അട്ടപ്പാടിയിൽ രണ്ടിടങ്ങളിൽനിന്ന് ചാരായം പിടികൂടി. മേലെ മുള്ളിയിൽനിന്ന് 10 ലിറ്ററും പാലൂർ റേഷൻകടക്ക് സമീപത്തുനിന്ന് മൂന്ന് ലിറ്ററുമാണ് പിടികൂടിയത്. അഗളി എ.എസ്.പി നവനീത് ശർമക്ക് ലഭിച്ച രഹസ്യവിവര അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ മേലെമുള്ളി ചോലമണ്ണ് മലമുകളിലെ പുഴയുടെ സമീപത്തായി വാറ്റ് നിർമാണ കേന്ദ്രം കണ്ടെത്തി. സംഭവത്തിൽ മേലെമുള്ളി സ്വദേശി വെള്ളിങ്കിരി (43), മേലെമുള്ളി ചാവടിയൂർ സ്വദേശി ചിന്നൻ (36) എന്നിവരെ പൊലീസ് പിടികൂടി.

എ.എസ്.പി സ്ക്വാഡും അഗളി എസ്.ഐ വിഷ്ണുവും ചേർന്ന് 10 ലിറ്റർ നാടൻ വാറ്റും 30 ലിറ്റർ വാഷും വാറ്റാനുപയോഗിക്കുന്ന പാത്രങ്ങളും മറ്റു ഉപകരണങ്ങളും കണ്ടെത്തി. പാലൂരിൽ നടത്തിയ തിരച്ചിലിൽ പാലൂർ സ്വദേശി മസനൻ (31) മൂന്ന് ലിറ്റർ ചാരായവുമായി പിടിയിലായി. എ.എസ്.പി നവനീത് ശർമയും എ.എസ്.പി സ്ക്വാഡും അഗളി എസ്.ഐ അരിസ്റ്റോട്ടിലും ചേർന്ന് ചേർന്നാണ് പ്രതിയെ പിടികൂടിയത്. ശിവരാത്രിയാഘോഷത്തടനുബന്ധിച്ച് അട്ടപ്പാടി മേഖലകളിൽ പരിശോധന കർശനമാക്കിയിരുന്നു. രണ്ട് സംഭവങ്ങളിലും അഗളി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story