വേലനാട് െവന്തുരുകുന്നു...
text_fieldsപാലക്കാട്: ജില്ല വരൾച്ചയിലേക്കെന്ന് സൂചന നൽകി വേനൽ കടുക്കുന്നു. വേനൽ തുടക്കത്തി ൽതന്നെ രണ്ട് തവണയാണ് താപനില 40 ഡിഗ്രി തൊട്ടത്. വരും ദിവസങ്ങളിലും താപനില ഉയരാമെന്നാ ണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിെൻറ നിഗമനം. വേനൽ കടുത്തതോടെ ജലാശയങ്ങൾ വറ്റിത്തുടങ്ങി. ജില്ലയുടെ കിഴക്കൻ മേഖലകളിലും അട്ടപ്പാടിയിലും മിക്ക കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് താഴ്ന്നു. വേനൽമഴ കനിഞ്ഞില്ലെങ്കിൽ കിഴക്കൻ അട്ടപ്പാടി കുടിവെള്ളമടക്കമുള്ള രൂക്ഷമായ പ്രശ്നങ്ങൾ അനുഭവിക്കുമെന്ന് നാട്ടുകാർ പറയുന്നു. ചിറ്റൂർ മേഖലയിലും കുടിവെള്ള പ്രശ്നം രൂക്ഷമാകും. ജില്ലയിലൂടെ ഒഴുകുന്ന നദികളിലും ജലനിരപ്പ് താഴ്ന്ന് തുടങ്ങി. ചിലയിടങ്ങളിൽ ഭാരതപ്പുഴ നീർച്ചാൽ മാത്രമായാണ് ഒഴുകുന്നത്. ഗായത്രി പുഴയിലും കുന്തിപ്പുഴയിലും കൽപാത്തി പുഴയിലും നീരൊഴുക്ക് നാമമാത്രമായി. പി.എ.പി കരാർ പ്രകാരം ആളിയാർ ഡാമിൽനിന്ന് തമിഴ്നാട് ഇപ്പോൾ വെള്ളം വിട്ടുനൽകുന്നുണ്ട്. മാർച്ച് 15ന് ശേഷം വെള്ളം വിട്ടുകൊടുക്കുന്നത് അവസാനിപ്പിക്കുമെന്ന് തമിഴ്നാട് അറിയിച്ചിരുന്നു.
പ്രളയകാലത്ത് വനമേഖലകളിൽ വ്യാപകമായി ഉരുൾപൊട്ടിയതിനാൽ ചെറുപുഴകളുടെ ഒഴുക്കും നിലച്ചു. ജില്ലയിലെ ഡാമുകളിലും ജലനിരപ്പ് താഴ്ന്നുതുടങ്ങി. കഴിഞ്ഞ മഴക്കാലത്ത് നിറഞ്ഞുകവിഞ്ഞ മലമ്പുഴ ഡാമിൽ മുൻവേനലിൽ ഉള്ളതിനേക്കാൾ കുറഞ്ഞ വെള്ളമാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞവർഷം ഇതേദിവസം 103.05 മീറ്റർ സംഭരണമുണ്ടായിരുന്നപ്പോൾ ഈ വർഷം 102.79 ആയി കുറഞ്ഞു. കുടിവെള്ളത്തിനായി വിട്ടുകൊടുക്കുന്ന ജലം അനാവശ്യമായി ഉപയോഗിക്കരുതെന്ന് അധകൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതര ഡാമുകളിലും ജലനിരപ്പ് കുറയുകയാണ്. മാർച്ച് ഏഴുവരെ ജില്ലയിൽ വേനൽമഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണവകുപ്പ് പറയുന്നത്. പാലക്കാടൻ കാറ്റിെൻറ തീവ്രതയിലും കുറവുണ്ടെന്ന് വിദഗ്ധർ പറയുന്നു. കാലാവസ്ഥ നിരീക്ഷണ വകുപ്പിെൻറ റിപ്പോർട്ട് പ്രകാരം ഞായറാഴ്ച 36.2 ഡിഗ്രിയാണ് ജില്ലയിലെ ശരാശരി ചൂട്. വരും ദിവസങ്ങളിൽ ചൂട് വർധിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.