Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎരിതീയിൽ ഭീതിയൊഴിയാതെ...

എരിതീയിൽ ഭീതിയൊഴിയാതെ ജില്ല

text_fields
bookmark_border
എരിതീയിൽ ഭീതിയൊഴിയാതെ ജില്ല
cancel
camera_alt?????????? ??????????????? ?????????? ???????????

പാലക്കാട്: വേനലിെൻറ ആരംഭത്തിൽ തന്നെ ചൂടുകനത്തതോടെ ജില്ലയിൽ തീപിടിത്തങ്ങൾ വ്യ ാപകമായി. കാര്യമായ മുന്നൊരുക്കമില്ലാത്തതിനാൽ വലിയ തീപിടിത്തങ്ങളുണ്ടായാൽ അണക് കാൻ പ്രയാസപ്പെടേണ്ടി വരുമെന്ന് ചുരുക്കം. ജില്ലയിൽ ആലത്തൂർ, വടക്കഞ്ചേരി, കഞ്ചിക്ക ോട്, ചിറ്റൂർ, ഷൊർണൂർ, പാലക്കാട്, മണ്ണാർക്കാട് എന്നിവിടങ്ങളിലാണ് ഫയർസ്റ്റേഷനുക ളുള്ളത്. കേരളത്തിലെ ഏറ്റവും വലിയ ജില്ലകളിലൊന്നായ പാലക്കാട് കൂടുതൽ ഫയർ സ്റ്റേഷ നുകൾ അനുവദിക്കണമെന്ന ആവശ്യം കാലങ്ങളായി ഉള്ളതാെണങ്കിലും അധികൃതർ കനിവുകാട്ടി യില്ലെന്ന് മാത്രമല്ല, നിലവിലുള്ള സ്റ്റേഷനുകളിൽ മതിയായ ജീവനക്കാരെ നിയമിക്കുകയും ചെയ്തില്ല.

കാട്ടുതീ.. ജീവൻ കൈയിലെടുത്ത് സാഹസം
പാലക്കാടിെൻറ വനമേഖലകളിൽ വേനൽക്കാലങ്ങളിൽ കാട്ടുതീ പതിവാണ്. ഇക്കുറി വേനൽ ആരംഭത്തിൽ തന്നെ കരിഞ്ഞുണങ്ങാൻ തുടങ്ങിയ കാടുകളിൽ അശ്രദ്ധമായ ഒരു തീപ്പൊരി പോലും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കാം. എന്നാൽ കുന്നും മലയും കയറിച്ചെന്ന് തീയണക്കാൻ ഫോറസ്റ്റ് ഗാർഡുമാർ അടക്കമുള്ളവരുടെ ആയുധം വൃക്ഷത്തലപ്പുകളാണ്. വനപ്രദേശങ്ങളിൽ ഫയർഫോഴ്സ് അടക്കമുള്ളവരുടെ സേവനം ലഭ്യമാക്കാനാവില്ലെന്ന് കാണിച്ച് ഉദ്യോഗസ്ഥർ കൈമലർത്തുന്നു. അട്ടപ്പാടി മലനിരകളിൽ വർഷാവർഷം കത്തിനശിക്കുന്നത് ഏക്കറുകണക്കിന് വനമാണ്.

മുൻവർഷങ്ങളിൽ അട്ടപ്പാടി മലനിരകളിൽ തീയണക്കുന്നതിൽ കാര്യമായി പങ്കുവഹിച്ച അഹാഡ്സ് വാച്ചർമാരടക്കമുള്ള സംവിധാനങ്ങൾ നിശ്ചലമായതോടെ ഫോറസ്റ്റ് അധികൃതരുടെ മാത്രം ഉത്തരവാദിത്തമായി. ഉൾവനങ്ങളിലും മലമടക്കുകളിലും തീപിടിത്തം തിരിച്ചറിയപ്പെടുന്നതുതന്നെ സാമാന്യം വ്യാപിച്ചശേഷമായിരിക്കും. തീയണക്കാൻ എത്തുന്നതാവെട്ട പത്തോ പതിനഞ്ചോ വനംവകുപ്പ് ജീവനക്കാരും. വാളയാർ റേഞ്ചിന് കീഴിലെ വനപ്രദേശങ്ങളിൽ തീപിടിത്തം വ്യാപകമായിട്ടുണ്ട്. കഞ്ചിക്കോട് െനല്ലിശ്ശേരിമല കുണ്ടൻചോലയിലും അകമലവാരം അടുപ്പൂട്ടിമലയിലുമാണ് ശനിയാഴ്ച കാട്ടുതീ പടർന്നത്. നെല്ലിശ്ശേരി മലയിൽ പടർന്ന കാട്ടുതീ ഏക്കറുകളോളം വനപ്രദേശം വിഴുങ്ങിയ ശേഷമാണ് വനപാലകർക്ക് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്.

പുകപരന്ന് നഗരം, കത്തിയെരിഞ്ഞ് മാലിന്യം
പാലക്കാട് നഗരത്തിലും പരിസരത്തുമായി പത്തിലധികം ഗൗരവമായ തീപിടിത്തങ്ങളാണ് ഒരുമാസത്തിനിടെ റിപ്പോർട്ട് ചെയ്തത്. പലതും അശ്രദ്ധയോ ബാഹ്യ ഇടപെടലോ മൂലമുണ്ടായവ. ശേഖരീപുരത്തും നഗരസഭയുടെ മാലിന്യ പ്ലാൻറിലും ഉണ്ടായ തീപിടിത്തത്തിൽ പരിസരപ്രദേശങ്ങൾ പുകയിൽ മുങ്ങിയിരുന്നു. ചെറുകിട ഒാഫിസുകൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് സാധാരണമാണ്. രാത്രിയിലടക്കം ഇത്തരത്തിൽ മാലിന്യക്കൂനകൾക്ക് തീകൊടുത്ത് പരിസരം വൃത്തിയാക്കാനിറങ്ങുന്ന വിരുതൻമാർ അവശേഷിപ്പിക്കുന്നത് വൻദുരന്തങ്ങൾക്കുള്ള സാധ്യതയാണെന്ന് ഫയർഫോഴ്സ് അധികൃതർ ഒാർമിപ്പിക്കുന്നു. വേനൽകാലത്ത് ഉണങ്ങിനിൽക്കുന്ന ചെറുപുല്ലുകൾക്കും ചെടികൾക്കും തീപിടിക്കാൻ സാധ്യത ഏറെയായതുകൊണ്ടുതന്നെ മാലിന്യം കത്തിക്കുന്നവർ കത്തിത്തീരുന്നതുവരെ നിരീക്ഷിക്കണമെന്നും തീ കെടുത്തിയശേഷം മാത്രമേ സ്ഥലം വിടാവൂ എന്നും അഗ്നിശമനസേന ഒാർമിപ്പിക്കുന്നു.

ആരവിടെ.. ആളെവിടെ
തീപിടിത്തങ്ങളോ അത്യാഹിതങ്ങളോ ഉണ്ടാവുേമ്പാഴാണ് പലപ്പോഴും എല്ലാവരും അഗ്നിരക്ഷാസേനയടക്കമുള്ളവരെ ഒാർക്കുക. എന്നാൽ, കെടുകാര്യസ്ഥതയും ആളില്ലായ്മയും പലയിടങ്ങളിലും വെല്ലുവിളിയാവുന്നുവെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വനംവകുപ്പ് സേനാംഗങ്ങൾക്ക് തീപിടിത്തമടക്കമുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പരിശീലനമടക്കം നൽകാറുണ്ടെങ്കിലും വള്ളിപ്പടർപ്പും വൃക്ഷത്തലപ്പുമായി തീ നേരിടാനിറങ്ങുന്ന ജീവനക്കാരെ കാണുേമ്പാൾ ആരും മൂക്കത്ത് വിരൽ വെച്ചുപോകും. ആലപ്പുഴ ജില്ലയോളം വലിപ്പമുള്ള അട്ടപ്പാടിയിലാവെട്ട തീപിടിത്തമുണ്ടായാൽ മണ്ണാർക്കാടുനിന്ന് അഗ്നിസുരക്ഷാസേന എത്തണം. ചുരം കയറി ഫയർ എൻജിൻ എത്തുേമ്പാഴേക്കും നാട്ടുകാർ കിണഞ്ഞ് പരിശ്രമിച്ചാൽ തീയണക്കാമെന്ന് സാരം.

അട്ടപ്പാടിയിൽ കാട്ടുതീ കനക്കുന്നു
അഗളി: പരിസ്ഥിതിക്ക് കനത്ത ആഘാതം ഉണ്ടാകുന്ന തരത്തിൽ അട്ടപ്പാടിയിൽ കാട്ടുതീ കനക്കുന്നു. വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞദിവസമുണ്ടായ തീ ശനിയാഴ്ചയോടെ കോട്ടമല വനമേഖലയിലേക്കും വ്യാപിച്ചു. ഇരുനൂറിലധികം ഹെക്ടർ വനപ്രദേശം കത്തിയമർന്നതായാണ് പ്രാഥമിക വിവരം. കാട്ടുതീക്കെതിരെ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുന്നതിൽ വനം വകുപ്പ് വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല എന്നാണ് പൊതുവെ ആരോപണമുയരുന്നത്. കഴിഞ്ഞദിവസം പുതൂർ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലും കാട്ടുതീ വ്യാപകമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story