Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജനജീവിതം വലച്ച്...

ജനജീവിതം വലച്ച് അപ്രതീക്ഷിത ഹർത്താൽ

text_fields
bookmark_border
ജനജീവിതം വലച്ച് അപ്രതീക്ഷിത ഹർത്താൽ
cancel
camera_alt???????????????? ?????????? ??????? ???????????? ?????? ????????????????? ?????????????????? ???????????? ??.?????.??????.???.??? ?????????????????????? ??????? ?????????????? ???????????

പാലക്കാട്: കാസർകോട്ട് രണ്ട് പ്രവർത്തകർ വെേട്ടറ്റു മരിച്ചതിൽ പ്രതിഷേധിച്ച് യൂ ത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത മിന്നൽ ഹർത്താൽ ജില്ലയിൽ ജനജീവിതത്തെ വലച്ചു. ഹർത്താ ൽ വിവരം അറിയാതെ പുറത്തിറങ്ങിയവർ പലരും വഴിയിൽ കുടുങ്ങി. പ്രവർത്തകരുടെ നേതൃത്വത ്തിൽ രാവിലെേയാടെ പാലക്കാട് നഗരത്തിലടക്കം കടകൾ അടപ്പിച്ചു. കൊഴിഞ്ഞാമ്പാറ, കണ്ണാ ടി, ആലത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.

ഗ്രാമീ ണ മേഖല നിശ്ചലം
ഗ്രാമീണ മേഖലയിൽ മിക്കയിടങ്ങളിലും ഹർത്താൽ പൂർണമായിരുന്നു. കോങ്ങാട്, പെരുങ്ങോട്ടുകുറിശ്ശി, കോട്ടായി, മാത്തൂർ, കുത്തന്നൂർ, കുഴൽമന്ദം മേഖലകളിൽ ഹർത്താൽ അറിയാതെ മറ്റു സ്ഥലങ്ങളിൽ നിന്നെത്തിയ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ റോഡിൽ കുടുങ്ങി. പുതുപ്പരിയാരത്തും മുണ്ടൂർ മേഖലയിലും ചില കടകൾ തുറന്നു പ്രവർത്തിച്ചു. വടക്കഞ്ചേരി, മംഗലംഡാം മേഖലയിൽ ഹർത്താൽ പൂർണമായിരുന്നു. പഴനി, മധുര എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലേക്ക് തീർഥാടനത്തിനു പോയി തിരിച്ച് നാട്ടിലേക്ക് ബസുകളിലെത്തിയവർ ഗോവിന്ദാപുരം അതിർത്തിയിൽ കുടുങ്ങി. വിവിധ ആവശ്യങ്ങൾക്കായി തമിഴ്നാട്ടിലേക്ക് പോയവർ പലരും അതിർത്തിയിൽ കുടുങ്ങിയതും ഹർത്താൽ ദിനത്തിലെ കാഴ്ചയായി. നെന്മാറ, എലവഞ്ചേരി, വടവന്നൂർ എന്നിവിടങ്ങളിലേക്കുള്ളവർ കാൽനടയായാണ് വീടുകളിലേക്ക് പോയത്. ആലത്തൂരിൽ സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും കടകേമ്പാളങ്ങൾ അടഞ്ഞുകിടന്നു.

പാലക്കാട് നഗരത്തിൽ സമ്മിശ്രം
പാലക്കാട് നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. കടകേമ്പാളങ്ങൾ അടഞ്ഞുകിടന്നു. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ദൂരയാത്രക്കാർ പലരും സ്റ്റേഷനിൽ കുടുങ്ങി. സ്റ്റേഷൻ പരിസരത്തെ കടകൾ തുറന്നുപ്രവർത്തിച്ചത് യാത്രക്കാർക്ക് ആശ്വാസമായി. ഹർത്താൽ വിവരമറിയാതെ സർക്കാർ ഒാഫിസുകളിലടക്കം എത്തിയവർ നിരാശരായി. സർക്കാർ സ്ഥാപനങ്ങളിൽ ഹാജർനില വളരെ കുറവായിരുന്നു. ഭക്ഷണശാലകൾ അടക്കമുള്ളവ അടഞ്ഞുകിടന്നതോടെ ജില്ല ആശുപത്രിയിലെത്തിയ േരാഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രി കാൻറീൻ മാത്രമായി അഭയം. അവിചാരിതമായെത്തിയ ഹർത്താലിൽ ഭക്ഷണസാധനങ്ങളടക്കം ശേഖരിച്ചുെവക്കാനാവാത്തവർ പലരും കടകൾ തേടി അലയുന്നതും കാണാമായിരുന്നു. രാവിലെ പത്തോടെ വിവിധ കേന്ദ്രങ്ങളിൽ ഹർത്താലനുകൂലികളുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നു.

സർവിസ് നിർത്തി കെ.എസ്.ആർ.ടി.സി
പുലർച്ച ചില കെ.എസ്.ആർ.ടി.സി സർവിസുകൾ നടന്നിരുന്നെങ്കിലും ഹർത്താലനുകൂലികൾ ബസ് തകർത്ത വാർത്ത പുറത്തുവന്നതോടെ നിർത്തിെവക്കുകയായിരുന്നു. മിക്ക ഡിപ്പോകളിലും സർവിസ് മുടങ്ങി. വടക്കഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി. ബസുകൾ സർവിസ് നടത്തിയെങ്കിലും യാത്രക്കാരില്ലാതായതോടെ സർവിസ് നിർത്തി.

ബസുകൾക്ക് നേരെ കല്ലേറ്
അന്തർ സംസ്ഥാന സർവിസ് നടത്തിയ രണ്ട് ബസുകൾക്കെതിരെ കല്ലേറുണ്ടായി. തിങ്കളാഴ്ച രാവിടെ 8.30നാണ് വാളയാർ 14ാംകല്ലിൽ അക്രമമുണ്ടായത്. ബസി‍െൻറ മുൻഭാഗത്തെ ചില്ലുകൾ തകർന്നു. കോയമ്പത്തൂരിൽനിന്ന് പാലക്കാട്ടേക്ക് വരുന്ന വഴിയാണ് കല്ലേറുണ്ടായത്. കെ.എസ്.ആർ.ടി.സി.ക്കും തമിഴ്നാട് ആർ.ടി.സിയുടെ ബസിന് നേരേയുമാണ് കല്ലേറ് നടത്തിയത്. സംഭവത്തിൽ വാളയാർ പൊലീസ് കേസെടുത്തു. ജില്ലയിൽ പലയിടത്തും ഹർത്താലനുകൂലികളെ നിയന്ത്രിക്കാൻ െപാലീസ് പാടുപെടുന്നുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story