Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightവനംവകുപ്പിൽനിന്ന് ഭൂമി...

വനംവകുപ്പിൽനിന്ന് ഭൂമി ലഭ‍്യമാക്കി പുനരധിവാസം വേഗത്തിലാക്കും -മന്ത്രി

text_fields
bookmark_border
വനംവകുപ്പിൽനിന്ന് ഭൂമി ലഭ‍്യമാക്കി പുനരധിവാസം വേഗത്തിലാക്കും -മന്ത്രി
cancel
camera_alt?????????? ???????????????? ?????????????? ??????????????????????? ????????????????? ???????? ?. ????????????????? ??????????? ????????????

നിലമ്പൂർ: വനം വകുപ്പിൽനിന്ന് റവന‍്യൂ വകുപ്പിന് അനുവദിച്ച ഭൂമി ലഭ‍്യമാക്കി പ്രളയാ നന്തര പുനരധിവാസം ജില്ലയിൽ വേഗത്തിലാക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. ഉരുൾപ്പൊ ട്ടലിൽ ഭൂമിയും വീടും നഷ്ടപ്പെട്ട ചാലിയാർ പഞ്ചായത്തിലെ പട്ടികവർഗ കുടുംബങ്ങൾക്ക ുള്ള പട്ടയ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രളയാനന്തര പുനരധിവാസം ഏറെ ഉത്തരവാദിത്തത്തോടെയാണ് സർക്കാർ കാണുന്നത്. പുനരധിവാസത്തിന് 31,000 കോടി രൂപയാണ് വേണ്ടത്. മുഖ‍്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത് 3500 കോടിയാണ്. സാമ്പത്തിക പ്രയാസവും ഭൂമി ലഭ‍്യമാക്കലും ഏറെ തടസ്സമുണ്ടാക്കുന്നുണ്ട്. ജില്ലയിലെ പുനരധിവാസം എളുപ്പത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 203.64 ഹെക്ടർ വനഭൂമി ജില്ലയിൽ റവന‍്യൂ വകുപ്പിന് ലഭിക്കേണ്ടതുണ്ടായിരുന്നു.

1978ൽ 55.34 ഹെക്ടർ ഭൂമി ലഭ‍ിക്കുകയും ഭൂരഹിതർക്ക് വിതരണം ചെയ്യുകയും ചെയ്തു. ബാക്കിയുള്ള 148.38 ഹെക്ടർ വനഭൂമിയിൽ നിന്ന് ചാലിയാർ പഞ്ചായത്തിലെ കണ്ണംകുണ്ടിൽ നിന്ന് പത്ത് ഹെക്ടർ ലഭ‍്യമായി. ഈ ഭൂമിയാണ് പട്ടികവർഗ ഭൂരഹിതർക്ക് വിതരണം ചെയ്തത്. ഇനി ലഭ‍്യമാകാനുള്ള 138 ഹെക്ടർ ഭൂമി വനം വകുപ്പിൽ നിന്ന് വിട്ടുകിട്ടാൻ വിവിധ വകുപ്പുകളുടെ യോഗം അടിയന്തരമായി വിളിക്കും.

ഇത് ലഭ‍്യമായാൽ ഉടൻ ജില്ലയിലെ പുനരധിവാസം പൂർണമാവും. സംസ്ഥാനത്ത് 1,03,600 പുതിയ പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പി.കെ. ബഷീർ എം.എൽ.എ അധ‍്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി, പി.വി. അൻവർ എം.എൽ.എ, ജില്ല കലക്ടർ അമീത് മീണ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ, ജില്ല പഞ്ചായത്ത് അംഗം ഷേർളി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി. കുഞ്ഞാൻ, ഷീന ആനപ്പാൻ, പെരിന്തൽമണ്ണ സബ് കലക്ടർ അനുപം മിശ്ര, ഡെപ‍്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ, നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ വർക്കഡ് യോഗേഷ് നീൽകണ്ഡ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ പി. ശ്രീകുമാർ, തഹസിൽദാർ സുഭാഷ് ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story