കാൽപന്തും ടർഫും പറയും മൊഞ്ചിെൻറ മലപ്പുറം കിസ്സ
text_fieldsമലപ്പുറം: രണ്ടു ഭാഗത്തും ഗോൾ പോസ്റ്റും വലയുമുള്ള കൊച്ചുടർഫ് ഗ്രൗണ്ട്, ഫുട്ബാൾ മാതൃക കൾ, പൊലിമ കൂട്ടാൻ അലങ്കാര വിളക്കുകൾ... ഏതാനും മാസങ്ങൾക്കപ്പുറം ജില്ല ആസ്ഥാന നഗര ഹൃ ദയമായ കുന്നുമ്മലിലെത്തുന്നവരെ വരവേൽക്കുന്ന കാഴ്ചകളായിരിക്കുമിവ. നഗര സൗന്ദര്യ വത്കരണം രണ്ടാംഘട്ടം ദേശീയപാതയിൽ ഡി.ടി.പി.സി ഹാളിന് എതിർവശത്തെ ഡിവൈഡറിലാണ് ടർഫ് മാതൃക സ്ഥാപിക്കുന്നത്. 17 അടി നീളവും എട്ടടി വീതിയുമുണ്ടാവും ഇതിന്. ഫുട്ബാളും മലപ്പുറവും തമ്മിലെ ഇഴപിരിക്കാനാവാത്ത ബന്ധമാണ് കൊച്ചു ടർഫുണ്ടാക്കാൻ നഗര ഭരണകൂടത്തെ പ്രേരിപ്പിച്ചത്. കൂട്ടിലങ്ങാടി കാവുങ്ങൽ ഭാഗത്തെ നഗരസഭയുടെ സ്വാഗത ബോർഡിൽ എഴുതിയിരിക്കുന്നത് ‘കാൽപന്തിെൻറ നാട് മലപ്പുറം’ എന്നാണ്.
അലങ്കാരവിളക്കുകൾ, നിരീക്ഷണക്കാമറകൾ
സ്വാഗതകമാനങ്ങൾ, പ്രധാന കവലകളിൽ സ്ഥലസൂചിക ബോർഡുകൾ, അലങ്കാരവിളക്കുകൾ, നവീകരിച്ച ബസ് ബേകൾ എന്നിവ ഒന്നാം ഘട്ടത്തിൽ സ്ഥാപിച്ചിരുന്നു. സംസ്ഥാനപാതയിൽ നൂറടിപ്പാലത്തിലും മൈലപ്പുറത്തുമാണ് ആദ്യം എൽ.ഇ.ഡി അലങ്കാരവിളക്കുകൾ പ്രകാശിച്ചത്. രണ്ടാം ഘട്ടം കുന്നുമ്മലിൽ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് മുതൽ കോരങ്ങോടുവരെയും സ്ഥാപിച്ചിട്ടുണ്ട്. മുണ്ടുപറമ്പ്-കാവുങ്ങൽ, മുണ്ടുപറമ്പ്-മച്ചിങ്ങൽ ബൈപാസുകളിലും അലങ്കാരവിളക്കുകളുണ്ടാവും. സി.സി.ടി.വി കാമറകളും സ്ഥാപിക്കുന്നുണ്ട്. നഗരസഭ അതിർത്തികളായ മൈലപ്പുറം, കാരാത്തോട്, കാട്ടുങ്ങൽ, മേൽമുറി, കൂട്ടിലങ്ങാടി പാലം എന്നിവിടങ്ങളിലാണ് സ്വാഗതകമാനങ്ങൾ. കോട്ടപ്പടി ജങ്ഷനിലടക്കം സ്ഥലസൂചിക ബോർഡുകൾ വെച്ചു.
കൂടുതൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ
കോട്ടപ്പടി, കുന്നുമ്മൽ, കലക്ടറേറ്റ് ബംഗ്ലാവ്, എം.എസ്.പി ഭാഗങ്ങളിലായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നവീകരിക്കുകയും പുതിയത് നിർമിക്കുകയും ചെയ്തു.
മുണ്ടുപറമ്പ്, വാറങ്കോട് ഭാഗങ്ങളിൽ രണ്ടുവീതവം മൈലപ്പുറത്ത് ഒരു ബസ് കാത്തിരിപ്പ് കേന്ദ്രവും സ്ഥാപിക്കുമെന്ന് നഗര സൗന്ദര്യ വത്കരണ ചുമതലയുള്ള മാജിക് ക്രിയേഷൻ സിറ്റി െഡവലപ്മെൻറ് കമ്പനിയിലെ ഷഫീഖ് തൂളിയത്ത് അറിയിച്ചു. പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ കുടിവെള്ളം, മൊബൈൽ ബാറ്ററി ചാർജിങ്, ഫാൻ, ലൈറ്റ് സംവിധാനങ്ങൾ അടുത്തഘട്ടം നിലവിൽവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.