Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണിയടി നിലച്ച്...

മണിയടി നിലച്ച് ലാൻഡ് ഫോണുകൾ

text_fields
bookmark_border
മണിയടി നിലച്ച് ലാൻഡ് ഫോണുകൾ
cancel

മലപ്പുറം: മലപ്പുറം നഗരത്തിെൻറ സമീപ പ്രദേശങ്ങളിൽ വ്യാപകമായി ബി.എസ്.എൻ.എൽ നെറ്റ ്വർക്ക് തകരാറിൽ. നിരവധിതവണ പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില ്ലെന്ന് ഉപഭോക്താക്കളുടെ പരാതി. കാളമ്പാടി, കാവുങ്ങൽ തുടങ്ങി വിവിധ ഭാഗങ്ങളിൽ ലാൻ ഡ് ഫോണുകളുടെ നെറ്റ്വർക്ക് തകരാറിലാണ്. മാസങ്ങളായി കേടായതും സമീപദിവസങ്ങളിൽ നെറ്റ്വർക്ക് പോയതുമടക്കം നിരവധി പരാതിയാണ് ഒാരോ ദിവസവും ഉയരുന്നത്.
കാളമ ്പാടിയിലെ നൂറിലധികം പേർ താമസിക്കുന്ന വനിത ഹോസ്റ്റലിൽ ടെലിഫോൺ കണക്ഷൻ പോയിട ്ട് ഒരുമാസം കഴിഞ്ഞെന്നും നാലുതവണ പരാതി നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ലെന്നും ഹോസ്റ്റൽ വാർഡൻ പറഞ്ഞു. ഒാരോ ദിവസവും നിരവധി കാളുകൾ വരുന്ന സ്ഥാപനമാണെന്നും കണക്ഷൻ ഇല്ലാത്തത് വലിയ ദുരിതത്തിലാക്കുകയാണെന്നും ഹോസ്റ്റൽ വാർഡൻ പറഞ്ഞു. കാവുങ്ങൽ, എം.എസ്.പി ഭാഗങ്ങളിൽ നിരവധി വീടുകളിൽ നെറ്റ്വർക്ക് തകരാറിലായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ചില ഭാഗങ്ങളിൽ കാളുകൾ വഴിമാറി മറ്റ് നമ്പറുകളിലേക്ക് പോവുന്നതായും ആക്ഷേപമുണ്ട്്.

റോഡ് നിർമാണത്തിനിെട കേബിളുകൾ നശിക്കുന്നു
കൂട്ടിലങ്ങാടി പാലം മുതൽ എം.എസ്.പി ഫാമിലി ക്വാർട്ടേഴ്സ് വരെയുള്ള ദേശീയപാതയിൽ പ്രവൃത്തിയുടെ ഭാഗമായി റോഡ് കുഴിച്ച സമയത്ത് ബി.എസ്.എൻ.എൽ കേബിളുകൾ മുറിഞ്ഞു പോയതാണ് നെറ്റ്വർക്ക് തകരാറിെൻറ പ്രാധാന കാരണമെന്നാണ് വിലയിരുത്തൽ. റോഡ് പണിക്കിടെ കേബിളുകൾ നശിക്കുന്നത് ബി.എസ്.എൻ.എല്ലിനെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. പലയിടത്തും റോഡ് വികസന ഭാഗമായി കുഴിക്കുേമ്പാൾ കാബിളുകൾ മുറിയുകയും പിന്നീട് ഇത് ശരിയാക്കാതെ റോഡ് ടാറിങ് ചെയ്യുന്നതും ബി.എസ്.എൻ.എല്ലിന് വലിയ തലവേദനയാണ് വരുത്തുന്നത്. ജില്ലയിലെ ഭാഗങ്ങളിലും ഇത്തരത്തിൽ ടെലിഫോൺ കാബിളുകൾ മുറിയുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു.

സർക്കാർ ഓഫിസുകൾക്കും രക്ഷയില്ല
ഫോൺ തകരാർ വീടുകളെ മാത്രമല്ല സർക്കാർ സ്ഥാപനങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്്. മലപ്പുറം ഫയർ ഫോഴ്സിെൻറ നമ്പറിൽ കഴിഞ്ഞദിവസങ്ങളിൽ വിളിച്ചേപ്പാൾ പലസമയത്തും ഫോൺ കിട്ടാത്ത അനുഭവമുണ്ടായിരുന്നു. മലപ്പുറം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഫോണിലേക്ക് കഴിഞ്ഞ രണ്ടുദിവസമായി വിളിക്കുന്നവർക്ക് ഫോൺ തകരാർ മൂലം ആശയവിനിമയം നടക്കുന്നില്ല. പല ഓഫിസുകളിലും ഫോൺ എടുക്കുന്നുണ്ടെങ്കിലും സംസാരം കേൾക്കാൻ പറ്റാത്ത അവസ്ഥയാണ്. ജില്ലയിലെ പലഭാഗത്തുനിന്നും ഇത്തരം പ്രശ്നങ്ങൾ ഉയരുന്നുണ്ട്. ഫയർ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ പോലുള്ള അത്യാവശ്യ സംവിധാനങ്ങളിൽ പോലും ഫോൺ തകരാർ വരുന്നത് പൊതുജനങ്ങളെ പ്രയാസത്തിലാക്കുന്നുണ്ട്്.

ജീവനക്കാരില്ലാത്തത് തിരിച്ചടിയെന്ന്
ജില്ലയിലെ ഒാരോ മേഖലകളിൽനിന്ന് നൂറുകണക്കിന് പരാതി ദിവസവും എത്തുന്നുണ്ടെങ്കിലും ഇതൊന്നും പരിഹരിക്കാനുള്ള സംവിധാനവും ജീവനക്കാരുമില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. മലപ്പുറം കാളമ്പടി ഭാഗത്ത് ഒരു മാസത്തിലേറെയായി ഫോൺ നെറ്റ്വർക്ക് പോയത് ചൂണ്ടികാട്ടി നാലുതവണ പരാതി നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല. ഇതുപോലെയെത്തുന്ന പരാതികളോട് ജീവനക്കാരില്ലെന്ന മറുപടിയാണ് അധികൃതർ നൽകുന്നത്.
കരാർ തൊഴിലാളികളെ ഒഴിവാക്കി പകരം ബി.എസ്.എൻ.എൽ സേവനങ്ങളും ജോലികളും പുറം കരാർ കൊടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി ജില്ലയെ 14 ക്ലസ്റ്ററുകളാക്കി തിരിച്ച് അവിടങ്ങളിലെ ജോലികൾ വിവിധ ഏജൻസികൾക്ക് നൽകാനുള്ള നടപടി പുരേഗാമിക്കുയാണ്. ടെൻഡർ നടപടി കഴിഞ്ഞാൽ ഉടനെ നിർത്തിവെച്ച അറ്റകുറ്റപ്പണികളും മറ്റു സേവനങ്ങളും വേഗത്തിലാക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story