Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡാറ്റാബാങ്കിൽ...

ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ വീടുവെച്ചവർ വീട്ടുനമ്പറിന് അലയുന്നു

text_fields
bookmark_border
ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ  വീടുവെച്ചവർ വീട്ടുനമ്പറിന് അലയുന്നു
cancel
camera_alt????????????????????? ??????? ????????????? ??????? ????????? ????????????? ????????? ?????? ???????, ???? ????????? ??.?????. ?????? ?????????? ??????? ????????????????????

പെരിന്തൽമണ്ണ: പരാതി പരിഹാര അദാലത്തിൽ ജില്ല കലക്ടർക്ക് ലഭിച്ച 200ലേറെ പരാതികളിൽ പ കുതിയോളവും ഭൂമി തരംമാറ്റലും ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ വീടുവെച്ച് കെട്ടിട ന മ്പർ ലഭിക്കാത്തതും സംബന്ധിച്ച്. ആർ.ഡി.ഒ ഒഫിസിൽ പലതവണ പരാതിയുമായി പോയി പരിഹാരമാ വാത്തവരാണ് വീണ്ടും കലക്ടറും സബ് കലക്ടറും പങ്കെടുത്ത അദാലത്തിൽ എത്തിയത്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയായതിനാൽ സർക്കാറി‍െൻറ ഭവന പദ്ധതി ലഭിക്കാതെ പോയവരും എത്തി. പെരിന്തൽമണ്ണ താലൂക്കിൽ നടന്ന പരാതികളിൽ ഏറ്റവും കൂടുതൽ പരാതികളെത്തിയത് അങ്ങാടിപ്പുറം പഞ്ചായത്തിൽ നിന്നാണ്. ജനപ്രതിനിധികളും ചില ഉദ്യോഗസ്ഥരും വാക്കാൽ അറിയിച്ചതനുസരിച്ച് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ വീടുവെച്ചവർ വർഷങ്ങളാ‍യി വീട്ടുനമ്പറിന് അലയുന്നുണ്ട്. ബി.ടെക് കഴിഞ്ഞ് വിദേശത്ത് സ്കോളർഷിപ്പോടെ പഠിക്കാനും ജോലിക്കുമായി ശ്രമിക്കുന്ന മകളുടെ പഠനത്തിന് വായ്പയെടുക്കാൻ ബാങ്കുകാർ കെട്ടിട നികുതി അടച്ച കടലാസ് ചോദിക്കുന്നെന്ന് പറഞ്ഞാണ് അങ്ങാടിപ്പുറം ക്ഷേത്രത്തിന് പിൻവശത്ത് വീടുവെച്ച ലക്ഷ്മി എത്തിയത്.

2012ൽ വീടുവെച്ച ഇവർ വീട് നമ്പറിനായി എട്ടുവർഷമായി പഞ്ചായത്ത്, റവന്യൂ ഒാഫിസുകൾ കയറി ഇറങ്ങുകയാണ്. മുൻവർഷവും കലക്ടറുടെ അദാലത്തിൽ പരാതിയുമായി എത്തിയിരുന്നു. അഞ്ചു സെൻറിൽ രണ്ടുനിലകളിലായി 2050 സ്ക്വയർഫീറ്റാണിവരുടെ വീട്. ഏലംകുളം പഞ്ചായത്തിൽ സമാന രീതിയിൽ വീടുവെച്ച രണ്ടുകുടുംബങ്ങളും അങ്ങാടിപ്പുറത്തെ തന്നെ വേറെ കുടുംബങ്ങളും കൂട്ടിലങ്ങാടി പഞ്ചായത്തിലെ വടക്കാങ്ങര വില്ലേജിൽ ഇത്തരം ഭൂമിയിൽ വീടുവെക്കാനായി വീട്ടമ്മയും അദാലത്തിലെത്തി. ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ വീടുവെക്കാൻ കൃഷി ഒാഫിസർ പരിശോധിച്ച് മാനദണ്ഡങ്ങൾ നോക്കി വീടുവെക്കാൻ അനുമതി നൽകാൻ നിയമമുണ്ട്. എന്നാൽ വീടുവെച്ചശേഷം നിയമം ഇളവുചെയ്ത് അനുമതി നൽകാനാവില്ല. അവസാന വഴി നിയമാനുസരണം കോടതിയെ സമീപിച്ച് പ്രത്യേക അനുമതി വാങ്ങലാണ്. ഇത്രയേറെ കുടുംബങ്ങൾ പെർമിറ്റില്ലാതെ വീടുവെക്കാനുണ്ടായ സാഹചര്യം അങ്ങാടിപ്പുറം പഞ്ചായത്ത് സെക്രട്ടറിയോട് കലക്ടർ ആരാഞ്ഞു.

സർക്കാറി‍െൻറ ശ്രദ്ധയിൽ കൊണ്ടുവരും –കലക്ടർ
പെരിന്തൽമണ്ണ: ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ വീടുവെച്ചവരുടെ കാര്യം സർക്കാറി‍െൻറ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് അദാലത്തിന് ശേഷം കലക്ടർ ജാഫർ മലിക് ‘മാധ്യമ’ത്തോട് പറഞ്ഞു. നിയമം ഇളവുചെയ്ത് നൽകാൻ മാർഗമില്ലെന്നും വീട് നിർമിക്കുന്നതിന് മുമ്പാണെങ്കിൽ മാനദണ്ഡങ്ങൾ പ്രകാരം പരിശോധിച്ച് അനുമതി നൽകാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. കോടതിയെ സമീപിച്ച് സാഹചര്യം ബോധിപ്പിക്കൂ എന്ന് അദാലത്തിൽ വീട്ടമ്മയോട് കലക്ടർ നിർദേശിക്കുകയും ചെയ്തു. ഇത്രയേറെ കുടുംബങ്ങൾ ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ വീടുവെച്ച് നമ്പർ കിട്ടാെത വലയുന്നതിനാൽ പഞ്ചായത്തിൽ ഇത്തരം കുടുംബങ്ങൾക്ക് മാത്രമായി പഞ്ചായത്തിൽ അദാലത്ത് നടത്തുന്നത് പരിഗണിക്കുമെന്ന് സബ് കലക്ടർ കെ.എസ്. അഞ്ജു അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story