Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right‘പൗരത്വ ഭേദഗതി...

‘പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധം’

text_fields
bookmark_border
‘പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധം’
cancel
camera_alt??????????? ?????????????????, ???????? ????????? ??????? ?????????????? ?????????????????????? ?????? ?? ??????????? ????????????? ?????????? ???????????????? ?????? ??????????? ?????????

താനൂർ: രാജ്യത്തെ ജനതയെ മതത്തിെൻറ അടിസ്ഥാനത്തിൽ വേർതിരിക്കുന്ന വിവാദ പൗരത്വ ഭേദഗതി നിയമം ആർട്ടിക്കിൾ 14ലെ നഗ്നമായ ലംഘനവും ഭരണഘടന വിരുദ്ധവുമാണെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി. ആയിശ. വിമൻ ജസ്റ്റിസ് മൂവ്മെൻറിെൻറ ആഭിമുഖ്യത്തിൽ ‘ഇന്ത്യയെ വിഭജിക്കരുത്, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക’ എന്നാവശ്യപ്പെട്ട് താനൂർ ബസ് സ്റ്റാൻഡിൽ നടന്ന വനിത പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിന്നു അവർ.
മുസ്ലിംകളെ രാജ്യത്തുനിന്ന് തുരത്തി ഇന്ത്യയെ സംഘ് രാഷ്ട്രമാക്കുകയാണ് ഈ നിയമത്തിലൂടെ ഫാഷിസ്റ്റുകൾ ലക്ഷ്യമിടുന്നതെന്നും സ്ത്രീകളും വിദ്യാർഥികളും കർഷകരും ഉദ്യോഗസ്ഥരും തങ്ങൾക്കിടയിലെ വിയോജിപ്പുകളെല്ലാം മാറ്റിവെച്ച് പ്രക്ഷോഭത്തിെൻറ മുന്നിൽതന്നെ നിലയുറപ്പിച്ച് സംഘ് രാഷ്ട്ര നിർമാണ സ്വപ്നം ഇല്ലാതാക്കുമെന്നും അവർ പറഞ്ഞു.

വിമൻ ജസ്റ്റിസ് മൂവ്മെൻറ് ജില്ല വൈസ് പ്രസിഡൻറ് മിനു മുംതാസ് അധ്യക്ഷത വഹിച്ചു. വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് എ. ഷാഹിന നിയാസി, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആർ. പ്രസന്നകുമാരി, ഫ്രറ്റേണിറ്റി മൂവ്മെൻറ് താനൂർ മണ്ഡലം അസി. കൺവീനർ പി. ഷഹ്മ സലാം എന്നിവർ സംസാരിച്ചു. ആർ.പി. റുഖിയ സ്വാഗതവും എം.എം. ലുബൈന നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story