Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകത്തിജ്വലിച്ച്....

കത്തിജ്വലിച്ച്....

text_fields
bookmark_border
കത്തിജ്വലിച്ച്....
cancel
camera_alt?????? ?????? ????? ??????????????????????????????? ???????? ???????? ???????????? ???????????? ??????????

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നു. വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ ഇന്നലെയും ജില്ലയുെട വിവിധ ഭാഗങ്ങളിൽ സമരങ്ങൾ നടന്നു. ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര സമിതിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ സിവില്‍ സ്റ്റേഷനുമുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. ജോയൻറ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എച്ച്. വിന്‍സെൻറ് ഉദ്ഘാടനം ചെയ്തു. കെ.സി. സുരേഷ് ബാബു, പി. ആശിഷ്, എ.ഇ. ചന്ദ്രന്‍, ആര്‍. വിഷ്ണു, ഡോ. നൗഫല്‍ എന്നിവര്‍ സംസാരിച്ചു. കവിതാസദന്‍, ചക്രപാണി, പ്രിയദര്‍ശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മഞ്ചേരി: പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ അഭിഭാഷക കൂട്ടായ്മ പ്രതിഷേധ പ്രകടനം നടത്തി. ‘ഭരണഘടനയെ രക്ഷിക്കുക, മതേതരത്വം സംരക്ഷിക്കുക’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. മഞ്ചേരി ജില്ല കോടതി പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി കോടതി പരിസരത്ത് സമാപിച്ചു. തുടർന്നുനടന്ന യോഗത്തിൽ അഭിഭാഷകരായ പി.സി. മൊയ്തീൻ, കെ.എം. സുരേഷ്, പി.വി. മനാഫ്, പി.പി. ബാലകൃഷ്ണൻ, ആസാദ് ആര്യാടൻ, റംലത്ത് പുതുശ്ശേരി, ആയിഷ പി. ജമാൽ, കെ.ഇ. ജലീൽ, അഡ്വ. യഹ്യ എന്നിവർ സംസാരിച്ചു. കെ.സി. അഷ്റഫ്, ആസിഫ് ഇഖ്ബാൽ, കെ.കെ. മുഹമ്മദ് അക്ബർ, കെ.പി. ഷാജു, അബ്ദുറഹ്മാൻ കാരാട്ട്, കെ.സി. നസീം, നിവ്യ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story