Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ലയിലെ...

ജില്ലയിലെ ബാങ്കുകളില്‍ നിക്ഷേപത്തില്‍ വര്‍ധന

text_fields
bookmark_border
ജില്ലയിലെ ബാങ്കുകളില്‍  നിക്ഷേപത്തില്‍ വര്‍ധന
cancel

മലപ്പുറം: ജില്ലയിലെ ബാങ്കുകളില്‍ നിക്ഷേപത്തില്‍ വര്‍ധനവുള്ളതായി ബാങ്കിങ് അവലോക ന സമിതി. 35,705 കോടി രൂപയാണ് നിക്ഷേപമായി ബാങ്കുകളിലുള്ളത്. മാര്‍ച്ചില്‍ നിന്ന് 1461 കോടി രൂപ യുടെ വര്‍ധനവാണുണ്ടായത്. പ്രവാസി നിക്ഷേപത്തിലും വര്‍ധനവുണ്ട്. 11307 കോടി രൂപയാണ് പ്രവാസി നിക്ഷേപം. 693 കോടി രൂപയാണ് പ്രവാസി നിക്ഷേപത്തിലെ വര്‍ധന. 5808 കോടി രൂപ വായ്പ നല്‍കി. മുന്‍ഗണന മേഖലയില്‍ 4249 കോടി രൂപയാണ് വായ്പ നല്‍കിയത്. കാര്‍ഷിക മേഖലയില്‍ നല്‍കിയത് 2846 കോടിയും. പ്രളയബാധിതര്‍ക്ക് വായ്പ മൊറട്ടോറിയത്തിനായുള്ള അപേക്ഷ നവംബര്‍ 25 വരെ അതത് ബാങ്കുകളില്‍ നല്‍കാമെന്നും ജില്ലതല ബാങ്കിങ് അവലോകന സമിതി യോഗം അറിയിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രളയശേഷമുള്ള നവീകരണ പ്രവര്‍ത്തനങ്ങളിലും പ്രളയബാധിതര്‍ക്കുള്ള ഇന്‍ഷുറന്‍സ് സഹായങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കുന്നതിനും നടപടി വേണമെന്ന് അധ്യക്ഷത വഹിച്ച ജില്ല കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. ഡിസംബര്‍ ഏഴിന് നിലമ്പൂരില്‍ ആദിവാസി യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ ബാങ്കുകളുടെ സഹകരണം ഉണ്ടാകണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്ക് ലീഡ് ജില്ല ഓഫിസര്‍ പി.ജി. ഹരിദാസ്, കാനറ ബാങ്ക് അസി. ജനറല്‍ മാനേജര്‍ എം. സുരേഷ് കുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ ടി.പി. കുഞ്ഞിരാമന്‍, നബാര്‍ഡ് ഡി.ഡി.എം ജെയിംസ് പി. ജോര്‍ജ്, വകുപ്പ് മേധാവികള്‍, ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story