15 ലക്ഷത്തിെൻറ സ്വര്‍ണം മോഷ്ടിച്ച കേസില്‍ മഹാരാഷ്ട്ര സ്വദേശികള്‍ അറസ്റ്റില്‍
text_fieldsതിരൂര്‍: തിരൂരിലെ ആഭരണ നിര്‍മാണശാലയില്‍നിന്ന് 15 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർ ണം കവര്‍ന്ന കേസില്‍ മഹാരാഷ്ട്ര സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. സന്ദീപ് പാട്ടീല്‍ (35), കൂട്ടാളി വിശാല്‍ മാസ്കെ (29) എന്നിവരെയാണ് മഹാരാഷ്ട്രയിലെ ഇസ്ലാംപുരിലെ ഒളിത്താവളത്തില്‍നിന്ന് തിരൂര്‍ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബുവിെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. തിരൂരില്‍ ആഭരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന കടയില്‍ ജീവനക്കാരനായിരുന്ന സന്ദീപ് പാട്ടീല്‍ സ്വര്‍ണവും നാലുലക്ഷം രൂപയും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. മോഷണം നടന്ന ദിവസംതന്നെ കടയില്‍നിന്ന് സന്ദീപ് പാട്ടീലിനെ കാണാതായതോടെ അന്വേഷണം ഇയാളെ കേന്ദ്രീകരിച്ചായിരുന്നു. തുടര്‍ന്ന് മോഷണം നടന്ന സ്ഥാപനത്തിലെയും സമീപത്തെയും സി.സി.ടി.വികള്‍ പരിശോധിച്ചപ്പോള്‍ പ്രതി കടയില്‍നിന്ന് സ്വർണം മോഷ്ടിച്ച് രക്ഷപ്പെടുന്നതിെൻറ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി മഹാരാഷ്ട്രയിലേക്ക് കടന്നതായി വിവരം ലഭിച്ചത്.
പ്രതിയുടെ പഴയ സുഹൃത്തും ഇസ്ലാംപുര് സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ വിശാല്‍ മഹാദേവ് മാസ്കെയുമായി ചേര്‍ന്ന് മഹാരാഷ്ട്രയിലെ വഡാലയില്‍ ആഭരണനിര്‍മാണ ശാല തുടങ്ങുന്നതിനുള്ള ശ്രമത്തിലായിരുന്നു സന്ദീപ് പാട്ടീൽ. ഇസ്ലാംപുരിലെ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധമായ ഒളിത്താവളത്തില്‍നിന്ന് സാഹസികമായാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇസ്ലാംപുര് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ട്രാന്‍സിറ്റ് വാറൻറ് പ്രകാരം തിരൂര്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സ്വര്‍ണപ്പണിക്ക് ആളെ നല്കുന്ന ഇടനിലക്കാരന് വഴിയാണ് സന്ദീപ് പാട്ടീല്‍ ജോലിക്കെത്തിയത്. തിരൂര്‍ ഇന്‍സ്പെക്ടര്‍ ടി.പി. ഫര്ഷാദിെൻറ മേല്‍നോട്ടത്തില്‍ തിരൂര്‍ എസ്.ഐമാരായ അബ്ദുൽ ജലീൽ, പ്രമോദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.