തിരൂരിൽ മോഷണവും പിടിച്ചുപറിയും വര്‍ധിക്കുന്നു
text_fieldsതിരൂര്‍: തിരൂരിലും സമീപപ്രദേശങ്ങളിലും മോഷണവും പിടിച്ചുപറിയും വര്‍ധിക്കുന്നു. രണ്ടാഴ്ചക്കിടയില്‍ ഇത്തരത്തില്‍ മൂന്ന് സംഭവങ്ങളാണുണ്ടായത്. ഒരാഴ്ച മുമ്പ് വെട്ടം പരിയാപുരത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചിരുന്നു. ഇതിനുപിന്നാലെ തിരൂര്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള സിറ്റി ഹോട്ടലിലെ കാഷ് കൗണ്ടിറിലിരുന്ന ജീവനക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം അപഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സംഭവസ്ഥലത്ത് വെച്ചുതന്നെ പ്രതിയെ നാട്ടുകാര്‍ പിടികൂടുകയും തിരൂര്‍ പൊലീസിനെ ഏല്പിക്കുകയുമായിരുന്നു.
ഇതിന് പിന്നാലെയാണ് തിരൂര്‍ നഗരമധ്യത്തില്‍ കാല്‍നടക്കാരനായ മധ്യവയസ്കനില്നിന്ന് പണം ഉള്‍പ്പെടുന്ന ബാഗ് ബൈക്കിലെത്തിയ സംഘം പിടിച്ചുപറിച്ചത്. തിങ്കളാഴ്ച രാത്രി തൃക്കണ്ടിയൂര്‍-ലളിതകല സമിതി റോഡിലായിരുന്നു പിടിച്ചുപറി. തുഞ്ചന്‍ സ്മരക ട്രസ്റ്റ് അംഗവും ലളിതകല സമിതി പ്രസിഡൻറും എഴുത്തുകാരനുമായ കെ.എക്സ്. ആേൻറായുടെ പതിനായിരത്തോളം രൂപയും റേഷന്‍ കാര്‍ഡും വിവിധ തിരിച്ചറിയില്‍ കാര്‍ഡുകളും ഉള്‍പ്പെടുന്ന ബാഗാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുത്തത്. തിരൂര്‍ കെ.ജി പടിയില്‍നിന്ന് ലളിതകല സമിതി റോഡിലൂടെ തൃക്കണ്ടിയൂര്‍ ഭാഗത്തേക്ക് പോവുന്ന സംഘമാണ് പിടിച്ചുപറി നടത്തിയത്. തെരുവുവിളക്കുകളുടെ അഭാവം മൂലം മദ്യപരുടെ ശല്യം മേഖലയില്‍ രൂക്ഷമാണ്. തിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.