മതസൗഹാർദം വിളിച്ചോതി ക്ഷേത്രത്തിൽ ഇഫ്താർ സംഗമം
text_fieldsവളാഞ്ചേരി: മതസൗഹാർദം വിളിച്ചോതി പുന്നത്തല ശ്രീ ലക്ഷ്മി നരസിംഹ മൂർത്തി വിഷ്ണു ക്ഷേത ്രത്തിൽ ഇത്തവണയും ഇഫ്താർ സംഗമം നടന്നു. പുനഃപ്രതിഷ്ഠ ദിനത്തിെൻറ ഭാഗമായാണ് സംഗമം സ ംഘടിപ്പിച്ചത്. ജൂൺ 12നാണ് പുനഃപ്രതിഷ്ഠ ദിനാചരണം ആഘോഷിക്കുന്നത്. 1000 വർഷത്തിലധികം പ ഴക്കമുള്ള പുന്നത്തലയിലെ ശ്രീലക്ഷ്മി നരസിംഹമൂർത്തി വിഷ്ണു ക്ഷേത്രം പരിപാലനമില്ലാതെ ജീർണിച്ച് കിടക്കുകയായിരുന്നു. ക്ഷേത്രം പുനരുദ്ധരിക്കാനും പുനഃപ്രതിഷ്ഠ നടത്താനും പ്രദേശത്തെ വിശ്വാസി സമൂഹം തീരുമാനിച്ചു. അതിന് ചെലവ് കൂടുതലായിരുന്നു.
പുന്നത്തല പ്രദേശത്ത് 31 ഹിന്ദു കുടുംബങ്ങളാണുള്ളത്. എല്ലാവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമാണ്. പുനഃപ്രതിഷ്ഠ തീരുമാനിച്ചപ്പോൾ പ്രദേശത്തെ മുസ്ലിംകൾ സാമ്പത്തിക സഹായമടക്കം എല്ലാ സഹകരണവും പിന്തുണയും നൽകി. 2016ലെ പുനഃപ്രതിഷ്ഠദിനം റമദാനിലായതിനാൽ അന്നേ ദിവസം മുസ്ലിംകൾക്കായി ക്ഷേത്ര കമ്മിറ്റി ഇഫ്താർ നടത്തി. ഈ സാഹോദര്യം നിലനിർത്തുന്നതിന് എല്ലാ വർഷവും ഇഫ്താർ സംഗമം നടത്താമെന്ന് തീരുമാനിച്ചു.
സ്വാഗതസംഘം ചെയർമാൻ എ. മമ്മു, വാർഡ് അംഗം കെ.പി. അബ്ദുൽ കരീം, ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് സി. മായാണ്ടി, സെക്രട്ടറി പി.ടി. മോഹനൻ, ട്രഷറർ കെ.പി. വിശ്വനാഥൻ, രക്ഷാധികാരികളായ സി. ഉണ്ണികൃഷ്ണൻ നായർ, കെ.പി. കുഞ്ഞച്ചനു, ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ ടി. ഭാസ്കരൻ, കെ.പി. സുരേഷ്, ടി. ബാബു എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. 600ഓളം പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.