Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുന്നിടിച്ചുള്ള...

കുന്നിടിച്ചുള്ള അനധികൃത നിർമാണം തടഞ്ഞു

text_fields
bookmark_border
കുന്നിടിച്ചുള്ള അനധികൃത നിർമാണം തടഞ്ഞു
cancel
camera_alt??????????????????? ?????????????????????? ????????????????? ??????????????? ???????????? ????????? ??? ???????? ???????????? ????? ????????????????????

ചേലേമ്പ്ര: ഗ്രാമപഞ്ചായത്തില്‍ നിന്നുൾപ്പെടെ അനുമതി വാങ്ങാതെ കുന്നിടിച്ചുള്ള കെട്ട ിട നിർമാണ പ്രവൃത്തി ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്, വില്ലേജ് അധികൃതർ എത്തി തടഞ്ഞു. കാക്ക ഞ്ചേരിക്കടുത്ത് ദേശീയ പാതയോരത്ത് അനധികൃത നിർമാണ പ്രവൃത്തി നടക്കുന്നതായുള്ള നാട ്ടുകാരുടെ പരാതിയിലാണ് നടപടി. ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രവൃത്തി തടഞ്ഞത്. ഇരുപത് മീറ്ററിലധികം ഉയരമുള്ള കുന്ന് കഴിഞ്ഞ പ്രളയ കാലത്ത് ഇടിഞ്ഞ് അപകടം ഉണ്ടായിരുന്നു.

കുന്നിടിഞ്ഞ ഭാഗത്ത് ഒരു സുരക്ഷയും ഒരുക്കാതെയും പഞ്ചായത്തില്‍നിന്ന് അനുമതി വാങ്ങാതേയുമാണ് നിർമാണ പ്രവൃത്തി നടക്കുന്നതെന്നാണ് പരാതിയുള്ളത്. കുന്ന് പ്രവൃത്തിക്കിടയില്‍തന്നെ ഏത് നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. വർഷങ്ങളായി ഇവിടെ നിന്ന് കുന്നിടിച്ചു രാത്രി കാലങ്ങളിൽ മണ്ണ് കടത്തുന്നത് വ്യാപകമായിരുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അസീസ് പാറയില്‍, സി. ശിവദാസന്‍, വില്ലേജ് ഓഫിസര്‍ കെ.കെ. സുനിത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. സന്തോഷ്, അസി. എൻജിനീയര്‍ സജ്‌ന, ഓവര്‍സിയര്‍ ലിമ, ഫീല്‍ഡ് അസിസ്റ്റൻറ് ജാസര്‍ അറഫാത്ത് എന്നിവരെത്തിയാണ് പ്രവൃത്തി തടഞ്ഞത്. തേഞ്ഞിപ്പലം എസ്.ഐ. ബാബുരാജ്, എ.എസ്.ഐ ഉദയകുമാര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പഞ്ചായത്തില്‍നിന്ന് അനുമതി വാങ്ങിയാണ് പ്രവൃത്തി നടത്തുന്നതെന്നാണ് സ്ഥലയുടമ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story