അങ്ങാടിപ്പുറത്ത് മാലിന്യക്കുഴലുകൾ അരികുചാലിലേക്ക്
text_fieldsപെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമുള്ള മാലി ന്യം ൈപപ്പ് വഴി അരികുചാലിലേക്ക് ഒഴുക്കുന്നു. ശൗചാലയങ്ങളിൽനിന്നുള്ള അഴുക്കുവെള്ളം വരെ ഇത്തരത്തിൽ ഒഴുക്കിവിടുന്നതായാണ് പരാതി. ടൗണിനും പരിസരത്തുമുള്ള കിണറുകളിലും മറ്റു ജലാശയങ്ങളിലും മാലിന്യം കലരുന്നതും പതിവാണ്. നാട്ടുകാരുടെ പരാതി രൂക്ഷമായതോടെ ആരോഗ്യ പ്രവർത്തകർ വ്യാഴാഴ്ച ടൗണിൽ അരികുചാലുകൾ പരിശോധിച്ചപ്പോൾ, മാലിന്യവും മറ്റും പൈപ്പ് മാർഗം അരികുചാലിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തി.
ഇത്തരത്തിൽ പലപ്പോഴായി കണ്ടെത്തിയിട്ടും പഞ്ചായത്തുവേണ്ട നടപടി സ്വീകരിക്കാത്തതിനാൽ ആവർത്തിക്കുകയാണ്. കെട്ടിട നിർമാണ ചട്ടങ്ങൾ കർശനമായ ശേഷവും അവ പൂർണമായും പാലിക്കാതെയാണ് അടുത്ത കാലത്തായി ചില ബഹുനില കെട്ടിടങ്ങൾ ഉയർന്നത്. സെപ്റ്റിക് ടാങ്ക്, മാലിന്യ സംസ്കരണ സംവിധാനം എന്നിവ ഉറപ്പാക്കിയാണ് കെട്ടിട നമ്പറും ഹോട്ടലുകൾക്ക് ലൈസൻസും നൽകേണ്ടതെന്നിരിക്കെ അക്കാര്യങ്ങൾ അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതി കണ്ണടച്ചതിെൻറ ഫലമാണിതെന്നും ദുരിതം പേറുന്നവർ കുറ്റപ്പെടുത്തുന്നു. മുമ്പ് ആരോഗ്യ പ്രവർത്തകർ നടത്തിയ പരിശോധനയിൽ സമാന രീതിയിൽ അരികുചാലിലേക്ക് മാലിന്യം തള്ളുന്നത് കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് ടൗണിലെ മറ്റു സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണ സംവിധാനം പരിശോധിക്കാൻ നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.