Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാലിന്യ പ്ലാൻറിലെ...

മാലിന്യ പ്ലാൻറിലെ തീപിടിത്തം: ഒരു കോടിയുടെ നഷ്ടം

text_fields
bookmark_border
മാലിന്യ പ്ലാൻറിലെ തീപിടിത്തം:  ഒരു കോടിയുടെ നഷ്ടം
cancel
camera_alt??????????? ????????????? ?????????????????????? ????????????????? ????????????? ???????????? ???????? ? ???????????? ?????? ?????? ??????????

പെരിന്തൽമണ്ണ: നഗരസഭയുടെ കുന്നപ്പള്ളി വട്ടപ്പാറ ഖരമാലിന്യ സംസ്കരണ പ്ലാൻറിൽ തീ പിടിത്തത്തെ തുടർന്നുണ്ടായ പുക അടങ്ങിയില്ല. പ്ലാസ്റ്റിക്കും മറ്റു പാഴ്വസ്തുക്കളും വേ ർതിരിച്ച് സംസ്കരിച്ച് സൂക്ഷിക്കുന്ന മെറ്റീരിയൽ റിക്കവറി ഫെസിലിറ്റേഷൻ സെൻററാണ് (എം.ആർ.എഫ് സെൻറർ) ശനിയാഴ്ച പൂർണമായി കത്തിനശിച്ചത്. ഒരു കോടിയിൽപ്പരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീപിടിത്തത്തിെൻറ കാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ നൽകിയ പരാതിയിൽ പൊലീസ് പ്രാഥമികാന്വേഷണം നടത്തി. പെരിന്തൽമണ്ണ, മലപ്പുറം ഫയർഫോഴ്സ് യൂനിറ്റുകൾ ഞായറാഴ്ച പുലർച്ച ആറുവരെ ശ്രമിച്ചാണ് തീയണച്ചത്. എന്നാൽ, ഞായറാഴ്ച പകൽ വീണ്ടും മാലിന്യക്കൂമ്പാരത്തിൽനിന്ന് പുക ഉയർന്നതോടെ പ്രദേശവാസികൾ നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീമിനെ അറിയിച്ചു. അദ്ദേഹത്തിെൻറ ആവശ്യപ്രകാരം പെരിന്തൽമണ്ണ ഫയർഫോഴ്സ് യൂനിറ്റ് വീണ്ടുമെത്തി വെള്ളം പമ്പ് ചെയ്തെങ്കിലും പുക അടങ്ങിയിട്ടില്ല.

വാർഡുകളിൽനിന്ന് കൊണ്ടുവരുന്ന പ്ലാസ്റ്റിക്കും ഇതര പാഴ്വസ്തുക്കളും വേർതിരിച്ച് കെട്ടിവെക്കുന്ന കേന്ദ്രമാണ് കുന്നപ്പള്ളി ചോലോംകുന്ന് വട്ടപ്പാറയിലേത്. പ്ലാസ്റ്റിക് അമർത്തി ബെയിലിങ്ങിന് ഉപയോഗിക്കുന്ന രണ്ട് ബെയ്ലിങ് മെഷീൻ, രണ്ട് ഷ്രെഡിങ് മെഷീൻ, 5500 ചതുരശ്ര അടിയിൽ അടുത്തിടെ നിർമിച്ച എം.ആർ.എഫ് സെൻറർ എന്നിവ പൂർണമായി കത്തിനശിച്ചു. രാത്രി ജോലിയിലുള്ള രണ്ടു ജീവനക്കാരാണ് രാത്രി 11ഒാടെ തീ കണ്ടത്. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. പ്ലാൻറി‍െൻറ മറ്റു ഭാഗങ്ങളിലേക്കും തൊട്ടടുത്ത പ്രദേശത്തേക്കും തീ പടരുന്നത് തടയാൻ ഫയർഫോഴ്സിന് ഏറെ പ്രയത്നിക്കേണ്ടി വന്നു. നിലവിലെ സാഹചര്യം മനസ്സിലാക്കി എല്ലാവരും നഗരസഭയോട് സഹകരിക്കണമെന്ന് നഗരസഭ ചെയർമാൻ മുഹമ്മദ് സലീം അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story