Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2019 11:31 PM GMT Updated On
date_range 11 Aug 2019 11:31 PM GMTകോട്ടക്കുന്ന് മണ്ണിടിച്ചിൽ: രണ്ട് മൃതദേഹങ്ങൾ കെണ്ടത്തി
text_fieldsbookmark_border
മലപ്പുറം: മലപ്പുറം കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ് കണാതായ കുടുംബത്തിലെ രണ്ടുപേരുെട മൃതദേഹം കണ്ടെത്തി. കോട്ടക്ക ുന്നിൻെറ വടക്ക് ഭാഗത്തുള്ള ചോലറോഡിൽ താമസിക്കുന്ന ശരത്തിൻെറ ഭാര്യ ഗീതു (22), മകൻ ധ്രുവൻ (ഒന്നര) എന്നിവരുെട മൃതദേഹങ്ങളാണ് ഞായറാഴ്ച ഉച്ചക്ക് 12ഓടെ കണ്ടെത്തിയത്. ശരത്തിൻെറ അമ്മ സരോജിനിക്കായുള്ള (50) തിരച്ചിൽ തുടരുകയാണ്. വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യത രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഫയർഫോഴ്സ്, പൊലീസ്, ട്രോമാകെയർ, നാട്ടുകാർ തുടങ്ങിയവരുെട നേതൃത്വത്തിലായിരുന്നു തിരച്ചിൽ. അതേസമയം, മണ്ണിടിഞ്ഞ ഭാഗത്തുകൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 1.30ഓടെയായിരുന്നു അപകടം. കനത്ത മഴയിൽ കുന്ന് തകർന്ന് 200 മീറ്ററോളം താഴേക്ക് പതിക്കുകയായിരുന്നു. ശരത്തിൻെറ പിതാവ് സത്യൻ പുറത്ത് പോയതിനാലാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. കാണാതായ സരോജിനിയും മകൻ ശരത്തും വീടിൻെറ പുറത്ത് റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കുന്ന സമയത്താണ് മണ്ണിടിഞ്ഞത്. മൃതദേഹങ്ങൾ ഗീതുവിൻെറ നാടായ മൊറയൂർ വാലഞ്ചേരിയിൽ സംസ്കരിക്കും. photo: mpl kottakunnu കോട്ടക്കുന്നിൽ മണ്ണിടിച്ചിലിൽ മരിച്ചവരുെട മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story