Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2019 11:29 PM GMT Updated On
date_range 19 July 2019 11:29 PM GMTവെള്ളപ്പൊക്കം: അസമിൽ മരണം 50 ആയി; ബിഹാറിൽ 92
text_fieldsbookmark_border
ഗുവാഹതി: ഉത്തരേന്ത്യയെ മുക്കിയ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ബിഹാറിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 92 ആയി. അസമിൽ 47 േപരും മരിച്ചു. ബിഹാറിൽ വെള്ളിയാഴ്ച മാത്രം 14 പേരുടെ മരണം സ്ഥിരീകരിച്ചു. സീതാമഢി, അറാറിയ, മധുബനി, പൂർണിയ, ഷ്യോഹർ, ധർബംഗ ജില്ലകളിലാണ് പ്രളയക്കെടുതി കൂടുതൽ. സംസ്ഥാനത്ത് മുഖ്യമന്ത്രി നിതീഷ് കുമാർ ദുരിത ബാധിതർക്ക് 180 കോടി സഹായധനം പ്രഖ്യാപിച്ചു. അസമിൽ 11 പേരാണ് വെള്ളിയാഴ്ച മരിച്ചത്. 27 ജില്ലകളിലായി 48.87 ലക്ഷം േപർ കടുത്ത പ്രളയക്കെടുതിയിലാണ്. ധുബ്രി ജില്ലയിൽ അഞ്ചു പേരും ബാർപെട്ട, മോറിഗാവ് ജില്ലകളിൽ മൂന്നുേപർ വീതവുമാണ് മരിച്ചത്. കസിരംഗ വന്യമൃഗ സങ്കേതത്തിൽ 90 ശതമാനം ഭൂമിയും ഇപ്പോഴും വെള്ളത്തിനടിയിലാണ്. 1.79 ലക്ഷം ഹെക്ടർ കൃഷിഭൂമിയും മുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story