Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2018 11:29 PM GMT Updated On
date_range 13 Dec 2018 11:29 PM GMTറെയിൽവേ അധികൃതരുടെ അലംഭാവം: ഷൊർണൂരിൽ ട്രെയിൻ യാത്രക്കാർ വട്ടം കറങ്ങി
text_fieldsbookmark_border
ഷൊർണൂർ: റെയിൽവേ അധികൃതരുടെ അലംഭാവം മൂലം ട്രെയിൻ യാത്രക്കാർ വ്യാഴാഴ്ച രാത്രിയിലും വട്ടംകറങ്ങി. ഷൊർണൂരിൽനിന്ന ് നിലമ്പൂരിലേക്കുള്ള യാത്രക്കാർ ഒരു മണിക്കൂറിലധികമാണ് ഷൊർണൂരിൽ കുടുങ്ങിയത്. രാത്രി 7.30നുള്ള ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ ട്രെയിനിന് എൻജിനില്ലാത്തതാണ് പ്രശ്നമായത്. 8.40ഒാടെയാണ് ട്രെയിൻ പുറപ്പെട്ടത്. ഏതാണ്ട് എല്ലാ ദിവസവും ഈ പ്രശ്നം യാത്രക്കാരെ വലക്കുന്നു. വൈകീട്ട് ഏഴിന് ഷൊർണൂരിലെത്തേണ്ട കോയമ്പത്തൂർ-തൃശൂർ പാസഞ്ചർ ട്രെയിനിെൻറ ഡീസൽ എൻജിൻ ഉപയോഗിച്ചാണ് ഷൊർണൂർ-നിലമ്പൂർ ട്രെയിൻ യാത്ര നടത്തുന്നത്. മിക്കപ്പോഴും കോയമ്പത്തൂരിൽനിന്ന് വരേണ്ട ട്രെയിൻ വൈകുന്നതാണ് പ്രശ്നമാകുന്നത്. ഈ ട്രെയിൻ കൃത്യസമയത്ത് വന്നാൽ മാത്രമേ എറണാകുളത്ത് നിന്ന് കണ്ണൂർക്ക് 7.05ന് പുറപ്പെടേണ്ട എക്സിസിക്യൂട്ടീവ് എക്സ്പ്രസിലും 7.15നുള്ള തൃശൂർ-കോഴിക്കോട് പാസഞ്ചറിലും പോകേണ്ടവർക്ക് കണക്ഷൻ ലഭിക്കുകയുള്ളൂ. ഈ രണ്ട് ട്രെയിനിൽ പോകേണ്ടവർക്കും വ്യാഴാഴ്ച രാത്രി ട്രെയിൻ കിട്ടിയില്ല. നിലമ്പൂർക്കുള്ള യാത്രക്കാർ രാത്രി ട്രെയിൻ വൈകിയാൽ ദുരിതത്തിലാകും. രാത്രി വൈകിയാൽ ഓട്ടോറിക്ഷ പോലും ലഭിക്കാത്ത സ്ഥലത്താണ് ഈ റൂട്ടിലെ മിക്ക സ്റ്റേഷനുകളും. കോഴിക്കോട് ഭാഗത്തേക്കുള്ള പാസഞ്ചർ ട്രെയിൻ ലഭിക്കാത്തവർക്ക് എക്സ്പ്രസിന് സ്റ്റോപ്പുള്ള സ്റ്റേഷനുകളിൽ ഇറങ്ങി പോകേണ്ടി വരുന്നതും എറെ പ്രയാസമുള്ള കാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story