Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2018 4:59 AM GMT Updated On
date_range 23 Oct 2018 4:59 AM GMTകോടതികളിൽ ഒഴിവ്; സുപ്രീംകോടതി ഇടപെട്ടു
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്തെ കീഴ്ക്കോടതികളിൽ ജുഡീഷ്യൽ ജീവനക്കാരുടെ അയ്യായിരത്തിലേറെ ഒഴിവിനെപ്പറ്റി സുപ്രീംകോടതി വിശദീകരണംതേടി. സംസ്ഥാന സർക്കാറുകേളാടും ഹൈകോടതികളോടുമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സുപ്രീംകോടതിക്കുള്ള സവിശേഷ അധികാരത്തിെൻറ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബെഞ്ചിെൻറ ഉത്തരവ്. ഉത്തരവുകൾ നടപ്പാക്കാനുള്ള സുപ്രീംകോടതിയുടെ അധികാരം സംബന്ധിച്ച ആർട്ടിക്കിൾ 142 പ്രകാരമാണിത്. 24 ഹൈകോടതികളോടും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 36 ഭരണഘടന സ്ഥാപനങ്ങളോടുമാണ് കോടതിയുടെ നിർദേശം. ഒഴിവുകൾ നികത്താനാവശ്യമായ സമയക്രമം അറിയിക്കാനാണ് നിർദേശം. രാജ്യത്ത് തസ്തികയനുസരിച്ച് 22,036 ജുഡീഷ്യൽ ജീവനക്കാർ വേണ്ടിടത്ത് 5,133 പേരുടെ ഒഴിവാണുള്ളത്. വിവിധ ഹൈകോടതികളിൽനിന്ന് കിട്ടിയ വിവരത്തിെൻറ അടിസ്ഥാനത്തിലുള്ളതാണ് ഇൗ കണക്ക്. ഇതിൽ 4,180 തസ്തികകളിൽ നിയമനം പല ഘട്ടങ്ങളിലാണ്. എങ്കിലും 1324 തസ്തികകളിൽ ഒരുവിധ നടപടിയും നടക്കുന്നില്ല. ഇത് അസ്വീകാര്യമായ കാര്യമാണ് -കോടതി അസന്നിഗ്ദമായി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story