Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒരു വർഷത്തിനിടെ...

ഒരു വർഷത്തിനിടെ പിടിയിലായത്​ രണ്ടാമത്തെ ജീവനക്കാരൻ

text_fields
bookmark_border
കൊണ്ടോട്ടി: സ്വർണം കടത്തുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ ഒരു വർഷത്തിനിടെ പിടിയിലാകുന്നത് രണ്ടാമത്തെ കരാർ ജീവനക്കാരൻ. ചൊവ്വാഴ്ച രാത്രിയാണ് വിമാനത്താവളത്തിലെ േടായ്ലറ്റിൽനിന്ന് സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ ശുചീകരണ വിഭാഗത്തിലെ സൂപ്പർ ൈവസർ ഷിബു പിടിയിലായത്. 2017 ഏപ്രിൽ 26ന് രണ്ട് കിലോഗ്രാം സ്വർണവുമായി പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം സ്വദേശിയായ കരാർ ജീവനക്കാരനെ ഡി.ആർ.െഎ പിടികൂടിയിരുന്നു. എമിഗ്രേഷൻ ഹാളിലെ ടോയ്ലറ്റിൽനിന്നായിരുന്നു ഇയാൾക്കും സ്വർണം ലഭിച്ചത്. കൂടാതെ, ജൂലൈ 26ന് വിദേശത്തുനിന്ന് കൊണ്ടുവന്ന 3.116 കിലോഗ്രാം സ്വർണം കൈമാറുന്നതിനിടെ മൂന്നുപേരും അറസ്റ്റിലായി. സെക്യൂരിറ്റി ലോഞ്ചിലെ ടോയ്ലറ്റിൽ സ്വർണം കൈമാറുന്നതിനിടെയാണ് ഇവർ പിടിയിലായത്. വിദേശത്ത് നിന്നെത്തിച്ച സ്വർണം തിരുവനന്തപുരം വിമാനത്താവളം വഴി പുറത്തെത്തിക്കാനായിരുന്നു ഇവരുടെ ശ്രമം. ഇൗ രണ്ട് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നായിരുന്നു ആറ് ജീവനക്കാർക്കെതിരെ ഡി.ആർ.െഎ റിപ്പോർട്ട് നൽകിയത്. തുടർന്നായിരുന്നു കരിപ്പൂരിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് ജോലികൾ ഏറ്റെടുത്ത എയർ ഇന്ത്യയുടെ സഹോദര സ്ഥാപനമായ എ.െഎ.എ.ടി.എസ്.എല്ലിലെ ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story