Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:17 AM GMT Updated On
date_range 29 March 2018 5:17 AM GMT20 വർഷം പഴക്കമുള്ളവക്ക് വിലക്ക്; ലോറി ഉടമകൾ ആശങ്കയിൽ
text_fieldsbookmark_border
കോയമ്പത്തൂർ: 20 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ ആശങ്ക ഉയരുന്നു. തമിഴ്നാട്ടിൽ മാത്രം 70,000 ലോറികൾ നിരത്തിന് പുറത്താവുമെന്നാണ് തമിഴ്നാട് ലോറിയുടമ സംഘം പ്രസിഡൻറ് കുമാരസാമി കോയമ്പത്തൂരിൽ അറിയിച്ചത്. ആദ്യഘട്ടത്തിൽ 35 വർഷം പഴക്കമുള്ള ലോറികൾക്ക് നിരോധനമേർപ്പെടുത്തണം. തുടർന്ന്, ഘട്ടംഘട്ടമായി 30 വർഷം, 25 വർഷം എന്നിങ്ങനെ കുറച്ചുകൊണ്ട് നടപ്പാക്കുകയാണ് വേണ്ടതെന്ന് ലോറിയുടമകൾ പറയുന്നു. 2020 ഏപ്രിൽ ഒന്നിന് 20 വർഷം തികയുന്ന വാണിജ്യ വാഹനങ്ങൾക്ക് ഒറ്റയടിക്ക് വിലക്കേർപ്പെടുത്താനാണ് തീരുമാനം. ഇത് വാണിജ്യ വാഹന ഉടമകളെയും തൊഴിലാളികളെയും ഒരുപോലെ ബാധിക്കും. 20 വർഷം കാലാവധി പൂർത്തിയായി ഉപേക്ഷിക്കുന്ന വാഹനങ്ങൾക്ക് പകരമായി പുതിയവ വാങ്ങുേമ്പാൾ 15 ശതമാനം ജി.എസ്.ടി നികുതിയിളവ് നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതനുസരിച്ച് 15 ലക്ഷം മുതൽ 35 ലക്ഷം വരെയുള്ള വാണിജ്യ വാഹനങ്ങൾക്ക് 2.25 ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ ഇളവാണ് ലഭിക്കുക. ഇൗ സമയത്ത് ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് വില കൂടാൻ സാധ്യതയുള്ളതിനാൽ പ്രയോജനമുണ്ടാവില്ലെന്ന് കുമാരസാമി പറയുന്നു. മിക്ക ലോറിയുടമകളും ബാങ്കുകളിൽനിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്ത് തിരിച്ചടവ് നടത്താൻ കഷ്ടപ്പെടുന്നവരാണ്. തമിഴ്നാട്ടിൽ ഒന്നര ലക്ഷത്തിലധികം ട്രക്കുകളാണ് സർവിസ് നടത്തുന്നത്. ഇതിൽ 45 ശതമാനവും നിരത്തിന് പുറത്താവുമെന്നാണ് കണക്ക്. 2000ത്തിലും അതിന് മുമ്പും രജിസ്റ്റർ ചെയ്ത ടാക്സികൾ, ഒാേട്ടാറിക്ഷകൾ, ബസുകൾ, ലോറികൾ തുടങ്ങിയവ 2020 ഏപ്രിൽ ഒന്ന് മുതൽ നിരത്തിലിറക്കാൻ പാടില്ലെന്നാണ് വ്യവസ്ഥ. 20 വർഷ കാലാവധി പൂർത്തിയാക്കുന്ന വാണിജ്യവാഹനങ്ങളുടെ രജിസ്ട്രേഷൻ സ്വമേധയാ റദ്ദാകും. കാലപ്പഴക്കം ചെന്ന വാഹനങ്ങൾ അമിത മലിനീകരണമുണ്ടാക്കുന്നതാണ് വിലക്കിന് പ്രധാന കാരണം. അതേസമയം, ഇത് സ്വകാര്യ വാഹനങ്ങൾക്ക് ബാധകമല്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കെ. രാജേന്ദ്രൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story