Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:11 AM GMT Updated On
date_range 29 March 2018 5:11 AM GMTമലയാള സർവകലാശാലയിൽ രജിസ്ട്രാറെ അഞ്ച് മണിക്കൂർ ഉപരോധിച്ചു
text_fieldsbookmark_border
തിരൂർ: മലയാള സർവകലാശാലയിൽ എസ്.എഫ്.ഐ പ്രവർത്തകർ അഞ്ച് മണിക്കൂർ രജിസ്ട്രാറെ ഉപരോധിച്ചു. വിനോദയാത്ര, പുസ്തക കൂപ്പൺ, മേളകളുടെ നടത്തിപ്പ് എന്നീ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ബുധനാഴ്ച വൈകീട്ട് നാലോടെ തുടങ്ങിയ പ്രതിഷേധം രാത്രി ഒമ്പതുവരെ നീണ്ടു. രണ്ടാഴ്ചയോളമായി ഉന്നയിച്ച വിഷയങ്ങളായിട്ടും പരിഹാരമുണ്ടാകാത്തതിനാലാണ് സമരരംഗത്തിറങ്ങിയത്. രജിസ്ട്രാർ കെ.എം. ഭരതെൻറ ഓഫിസിന് പുറത്തായിരുന്നു പ്രതിഷേധം. രാത്രി എട്ടേകാലോടെ ചർച്ചക്ക് ക്ഷണിച്ചു. മൂന്ന് കാര്യങ്ങളിലും അനുകൂല നടപടിയെടുക്കാമെന്ന് എഴുതിനൽകിയതോടെയാണ് സമരം അവസാനിച്ചത്. യൂനിയൻ ചെയർമാൻ കെ. പ്രണവ്, സിൻഡിേക്കറ്റിലെ വിദ്യാർഥി പ്രതിനിധി അഖിൽ, പൊതുസഭ പ്രതിനിധി പി.കെ. സുജിത്, എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അനന്തനുണ്ണി, പ്രസിഡൻറ് വിനീത് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story