Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 4:59 AM GMT Updated On
date_range 27 March 2018 4:59 AM GMTദേശീയപാത വികസനം: ഒരിഞ്ചു ഭൂമി പോലും വിട്ടുതരില്ലെന്ന് ഇരകളുടെ സംഗമം
text_fieldsbookmark_border
കോട്ടക്കൽ: ദേശീയപാത വികസനത്തിന് ഒരിഞ്ച് ഭൂമി പോലും വിട്ടുനൽകില്ലെന്ന് ഇരകളുടെ സംഗമം. എടരിക്കോട്, പെരുമണ്ണ പഞ്ചായത്തുകളിൽ ഭൂമി നഷ്ടപ്പെടുന്നവർക്കായാണ് സംഗമം ഒരുക്കിയത്. പലരും മൂന്നും അഞ്ചും സെൻറ് ഭൂമിയും വീടുകളുമുള്ളവരാണ്. പുതിയ അലൈൻമെൻറിനെതിരെയാണ് വ്യാപക പ്രതിഷേധം. സ്വാഗതമാട് നിന്നാരംഭിച്ച് ചെറുശ്ശോല വഴി പാലച്ചിറമാട് എത്തുന്നതാണ് ബൈപാസ് റോഡ്. ഏക്കർ കണക്കിന് പാടശേഖരവും നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളുമാണ് ഇതുമൂലം നഷ്ടപ്പെടുന്നതെന്ന് സമരസമിതി പറയുന്നു. നിലവിലെ പാത വീതി കൂട്ടണമെന്നാണാവശ്യം. സർക്കാറിെൻറ മുന്നിൽ വിഷയം അവതരിപ്പിക്കുമെന്നും നിർബന്ധിത നടപടികൾ അംഗീകരിക്കില്ലെന്നും സംഗമത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പെരുമണ്ണ പഞ്ചായത്ത് പ്രസിഡൻറ് പൊതുവത്ത് ഫാത്തിമ, എടരിക്കോട് പഞ്ചായത്ത് ഉപാധ്യക്ഷൻ വി.ടി. സുബൈർ തങ്ങൾ, ജനപ്രതിനിധികളായ സി.കെ.എ. റസാഖ്, കെ.പി. നാസർ, ഷറഫുദ്ദീൻ, രാഷ്ട്രീയ നേതാക്കളായ അബ്ദുറഹ്മാൻ രണ്ടത്താണി, സി. സിറാജുദ്ദീൻ, സി. ആസാദ്, തൈക്കാടൻ മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു. സമരസമിതി നേതാക്കളായ കുഞ്ഞാണി സ്വാഗതമാട്, വാഹിദ് ചങ്ങരംചോല എന്നിവർ നേതൃത്വം നൽകി. പൊലീസിനെ ഉപയോഗിച്ചുള്ള നടപടി നിർത്തണം -എം.പി കോട്ടക്കൽ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരമുറപ്പാക്കണമെന്നും പൊലീസിനെ ഉപയോഗിച്ചുള്ള നടപടികൾ ശരിയല്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എ.ആർ നഗറടക്കമുള്ള സ്ഥലങ്ങളിൽ നിരവധി വീടുകളാണ് പുതിയ അലൈൻമെൻറ് വഴി നഷ്ടപ്പെടുന്നത്. വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ശേഷം കോട്ടക്കൽ സ്വാഗതമാട് നടന്ന ഇരകളുടെ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എം.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story