Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:33 AM GMT Updated On
date_range 24 March 2018 5:33 AM GMTകുരിശിെൻറ വഴി ആചരിച്ചു
text_fieldsbookmark_border
നിലമ്പൂർ: യേശുക്രിസ്തു മരുഭൂമിയിൽ 40 ദിവസം വ്രതമനുഷ്ഠിച്ചതിെൻറ ഓർമ പുതുക്കി ക്രൈസ്തവ വിശ്വാസികൾ കുരിശിെൻറ വഴി നടത്തി. ദേവാലയങ്ങളിൽ പ്രത‍്യേക പ്രാർഥനയും ചടങ്ങുകളും നടന്നു. മരക്കുരിശേന്തി നൂറുകണക്കിന് വിശ്വാസികളാണ് കുരിശിെൻറ വഴിയിൽ പങ്കെടുത്തത്. നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോന വികാരി ഫാ. തോമസ് കച്ചിറയിൽ, ഇടവക വികാരി ഫാ. പ്രതീഷ് കിഴക്കും പുതുപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ മുട്ടിയേൽ സെൻറ് അൽഫോൺസ ദേവാലയത്തിൽനിന്നും ആഢ‍്യൻപാറ വിശുദ്ധ അന്തോണീസിെൻറ കപ്പേളയിലേക്ക് കുരിശിെൻറ വഴി നടത്തി. ഇവർക്കൊപ്പം ഫൊറോനയിലെ മുഴുവൻ വൈദികരും പങ്കാളികളായി. യേശുവിെൻറ കുരിശുമരണത്തെ അനുസ്മരിച്ച് 14 ഇടങ്ങളിലൂടെയാണ് കുരിശിെൻറ വഴി കടന്നുപോയത്. നിലമ്പൂർ മേഖലയിലെ പ്രധാന കുരിശുമല കയറ്റമാണിത്. മൂന്ന് കിലോമീറ്ററോളം ദൈർഘ‍്യത്തിലുള്ള ചെങ്കുത്തായ മലയോരപാത താണ്ടിയാണ് വിശ്വാസികൾ കപ്പേളയിലെത്തിയത്. അൽഫോൺസാമയുടെ നാമത്തിലുള്ള ജില്ലയിലെ ആദ‍്യത്തെ ദേവാലയമാണിത്. വിവിധ ദേവാലയങ്ങളിൽനിന്നുള്ളവരും കുരിശിെൻറ വഴിയിൽ അണിചേർന്നിരുന്നു. ഇടിവണ്ണ സെൻറ് തോമസ് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പാറയിൽ സന്ദേശം നൽകി. ഇടിവണ്ണ സെൻറ് തോമസ് ഇടവക വിശ്വാസികൾ അളക്കൽനിന്നും വിജയപുരം സെൻറ് മേരീസ് ദേവാലയത്തിലേക്കും കുരിശിെൻറ വഴി നടത്തി. നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയത്തിലും കുരിശിെൻറ വഴി നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story