Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:05 AM GMT Updated On
date_range 23 March 2018 5:05 AM GMTകാളികാവ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: അമ്പലക്കടവില്‍ 50 ലക്ഷം ചെലവിൽ സ്ഥിരം തടയണ
text_fieldsbookmark_border
കാളികാവ്: ബ്ലോക്ക് പഞ്ചായത്ത് 2018-19 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡൻറ് കെ. റംല ടീച്ചര്‍ അവതരിപ്പിച്ചു. 15.01 കോടി വരവും 14.97 കോടി ചെലവും കണക്കാക്കുന്ന ബജറ്റില്‍ 3.62 നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്നു. സമഗ്ര നെല്‍കൃഷി വികസനത്തിനായി 29 ലക്ഷം രൂപയും പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് കൂലി ചെലവ് സബ്‌സിഡിയായി 15.30 ലക്ഷവും ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ സബ്‌സിഡി, കാലിത്തീറ്റ സബ്‌സിഡി ഇനങ്ങളിലായി 64.25 ലക്ഷവും വകയിരുത്തി. ലൈഫ് ഭവന നിര്‍മാണ മേഖലയില്‍ 60.74 കോടി രൂപ ചെലവഴിച്ച് പട്ടികജാതി-വര്‍ഗ, ജനറല്‍ വിഭാഗങ്ങളിലെ ഭൂമിയുള്ള 140 ഗുണഭോക്താക്കള്‍ക്ക് വീട് നല്‍കും. ആരോഗ്യ മേഖലയില്‍ കാളികാവ്, കരുവാരകുണ്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് 30 ലക്ഷവും കുടിവെള്ള വിതരണത്തിനായി 78 ലക്ഷം രൂപയും വകയിരുത്തി. പശ്ചാത്തല മേഖലയില്‍ 24 റോഡുകളുടെ സംരക്ഷണത്തിനായി 1.27 കോടിയും ആറ് അംഗൻവാടികളുടെ നിര്‍മാണം, 10 സ്‌കൂളുകള്‍ക്ക് ഷീ ടോയ്‌ലെറ്റ് നിർമാണം എന്നിവക്കായി 1.68 കോടിയും വിദ്യാഭ്യാസ മേഖലയില്‍ വിവിധ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 29 ലക്ഷവും നീക്കിവെച്ചു. കാളികാവ് പുഴക്ക് അമ്പലക്കവില്‍ സ്ഥിരം തടയണ നിര്‍മിക്കുന്നതിന് 50 ലക്ഷവും അമരമ്പലം വാകതോടിന് തടയണ നിര്‍മിക്കുന്നതിന് 14.25 ലക്ഷവും ബജറ്റില്‍ വകയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്‍മാന്‍ എൻ.എ. കരീം, വി. സന്ധ്യ, ജോജി കെ. അലക്‌സ്, പൈനാട്ടില്‍ അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. ബി.ഡി.ഒ കേശവദാസ് സ്വാഗതവും ജി.ഇ.ഒ അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story