Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:05 AM GMT Updated On
date_range 23 March 2018 5:05 AM GMTപഴക്കം രണ്ടു പതിറ്റാണ്ട്; മോചനമില്ലാതെ ഇക്കോ വില്ലേജ്^ചിറക്കൽകുണ്ട് റോഡ്
text_fieldsbookmark_border
പഴക്കം രണ്ടു പതിറ്റാണ്ട്; മോചനമില്ലാതെ ഇക്കോ വില്ലേജ്-ചിറക്കൽകുണ്ട് റോഡ് കരുവാരകുണ്ട്: രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള ചേറുമ്പ് ഇക്കോ വില്ലേജ്-ചിറക്കൽകുണ്ട് റോഡ് ഇപ്പോഴും ശോച്യമായി തുടരുന്നു. ഇതിനെ ആശ്രയിച്ചു കഴിയുന്ന നിരവധി വീട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം ഗ്രാമപഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണ്. 1996ലാണ് പ്രദേശവാസികൾ ശ്രമദാനമായി റോഡ് വെട്ടിയത്. അന്നുതന്നെ പഞ്ചായത്തിനെ ഏൽപ്പിക്കുകയും ചെയ്തു. പത്ത് വർഷം മുമ്പ് റോഡിെൻറ ചെറിയ ഭാഗം സോളിങ് നടത്തിയതൊഴിച്ചാൽ പിന്നീട് ഒരു ഫണ്ടും ഈ റോഡിന് വെച്ചിട്ടില്ല. എന്നാൽ, ചിറക്കൽകുണ്ട് ഭാഗത്ത് കോൺക്രീറ്റ് നടത്തുകയും ചെയ്തു. ഇപ്പോൾ ഓട്ടോപോലും ഈ റോഡ് വഴി വരാൻ മടിക്കും. പയ്യാക്കോട്, പുൽവെട്ട വാർഡുകളുടെ അതിർത്തിയായതാണ് റോഡ് വികസനത്തിന് വിനയാകുന്നത്. ഇക്കഴിഞ്ഞ പദ്ധതി റിവിഷനിൽ ഈ റോഡിന് തുക നൽകാൻ ശ്രമം നടന്നെങ്കിലും ചിലർ മുടക്കിയെന്ന് നാട്ടുകാർ ആരോപിക്കുന്നു. മഴക്കാലത്തിന് മുമ്പെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കാൻ ഗ്രാമപഞ്ചായത്ത് കയറിയിറങ്ങുകയാണ് പ്രദേശവാസികൾ. ഇതിനായി ജനകീയ സമിതിയും രൂപവത്കരിച്ചു. യോഗത്തിൽ പി. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. വി.പി. ഉമ്മർ, എ.ടി. ഇഖ്ബാൽ, പി. അലവി, വി.പി. അബൂബക്കർ, എം. അലവി, പി.കെ. ഫഖ്റുദ്ദീൻ, വി.പി. ഉമ്മർ ഫാറൂഖ്, പി. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story