Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:02 AM GMT Updated On
date_range 23 March 2018 5:02 AM GMTസിനിമക്ക് മാത്രം സെന്‍സര്‍ഷിപ് എന്തിന് ^സനല്‍കുമാര്‍ ശശിധരന്‍
text_fieldsbookmark_border
സിനിമക്ക് മാത്രം സെന്‍സര്‍ഷിപ് എന്തിന് -സനല്‍കുമാര്‍ ശശിധരന്‍ തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജേണലിസം വകുപ്പ് സംഘടിപ്പിച്ച ദേശീയ മാധ്യമഗവേഷണ സമ്മേളനം സമാപിച്ചു. 'സിനിമയും സെന്‍സര്‍ഷിപ്പും' വിഷയത്തില്‍ ഓപണ്‍ഫോറം സംഘടിപ്പിച്ചു. ഇൻറര്‍നെറ്റിനോ പുസ്തകത്തിനോ നാടകത്തിനോ ഇല്ലാത്ത സെന്‍സര്‍ഷിപ് സിനിമക്ക് മാത്രം എന്തിനാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ അഭിപ്രായപ്പെട്ടു. ജനക്കൂട്ടത്തിെൻറ യുക്തിരഹിത ആവശ്യങ്ങളെ പിന്തുണക്കുന്ന ഭരണകൂടമാണ് ഇന്ത്യയില്‍ നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കു സമൂഹം കാലങ്ങളായി ഏര്‍പ്പെടുത്തിയ സെന്സറിങ്ങിെൻറ ഫലമായാണ് സിനിമയില്‍ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ നടന്മാർ സ്വാഭാവികമായി പറയാന്‍ കാരണമാകുന്നതെന്ന് നിരൂപകന്‍ സി.എസ്. വെങ്കിടേശ്വരന്‍ പറഞ്ഞു. ക്ലോണ്‍ സിനിമ ഇനിഷ്യേറ്റിവ് പ്രതിനിധി പി.എസ്. രാംദാസ് ചര്‍ച്ച നിയന്ത്രിച്ചു. സമാപന സമ്മേളനം പ്രഫ. കാഞ്ചന്‍ കെ. മാലിക് ഉദ്ഘാടനം ചെയ്തു. മെല്‍ജോ തോമസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story