Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 5:05 AM GMT Updated On
date_range 2018-03-21T10:35:56+05:30എ.ടി.എം തട്ടിപ്പ് കേസ്: ഝാർഖണ്ഡ് സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി
text_fieldsമഞ്ചേരി: ബാങ്കുകളിൽനിന്നെന്ന വ്യാജേന ഫോണില്‍ വിളിച്ച് എ.ടി.എം കാര്‍ഡ് നമ്പറും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ് പണം തട്ടുന്ന സംഘത്തിലെ ഝാർഖണ്ഡ് സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഝാർഖണ്ഡ് ജയിലിൽ സമാനകേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ജാംതാര ജില്ലയിലെ പട്രോദി സ്വദേശി ബദ്രി മണ്ഡല് (22) എന്നയാളുടെ അറസ്റ്റാണ് ചൊവ്വാഴ്ച മഞ്ചേരി പൊലീസ് അവിടെയെത്തി രേഖപ്പെടുത്തിയത്. കേസിലെ മറ്റൊരു പ്രതി ആശാദേവി എന്നയാളെ ഝാർഖണ്ഡിൽനിന്ന് ഏതാനും ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ബദ്രി മണ്ഡലിനെ കൂടുതൽ ചോദ്യം ചെയ്യാനും തെളിവുകൾ ശേഖരിക്കാനും കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. സമാന കേസിൽ കേരളത്തിൽതന്നെ ആദ്യമായാണ് പ്രതികൾ പിടിയിലാവുന്നത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി സ്വദേശിയായ യുവാവിനെ പ്രതികള്‍ വിളിച്ച് എ.ടി.എം നമ്പറും വിവരങ്ങളും ചോദിച്ചറിഞ്ഞ് കാര്‍ഡ് ബ്ലോക്ക് ആയിട്ടുണ്ടെന്നും അത് പരിഹരിക്കാൻ ഫോണിലേക്ക് വരുന്ന ഒ.ടി.പി സന്ദേശം പറഞ്ഞ് തരണമെന്നും ആവശ്യപ്പെട്ടു. ഇതു വിശ്വസിച്ച് വിവരങ്ങൾ നൽകിയ പരാതിക്കാരെൻറ അക്കൗണ്ടിലെ ഒന്നര ലക്ഷം രൂപ നഷ്ടപ്പെടുകയുമായിരുന്നു. മഞ്ചേരി സി.ഐ എന്‍.ബി. ഷൈജുവിെൻറ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ പി. ബൈജു, എന്‍.എം. അബ്ദുല്ല ബാബു, എസ്.എ. മുഹമ്മദ് ഷാക്കിര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പടം... ഝാർഖണ്ഡ് ജയിലിൽ കഴിയുന്ന ബദ്രി മണ്ഡൽ ---------------------------------------------------------------------------- സൈബർ തട്ടിപ്പുകളിൽ കുടുങ്ങിയതേറെയും മലയാളികൾ മഞ്ചേരി: സൈബർ തട്ടിപ്പ് കേസുകളിൽ പണം നഷ്ടപ്പെടുന്നവരും ചതിയിൽ കുടുങ്ങുന്നവരും ഏറെയും മലയാളികളാണെന്ന് ഇതുസംബന്ധിച്ച കേസുകൾ തെളിയിക്കുന്നു. ഡൽഹി, ബംഗളൂരു, ജാംതാര തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സൈബർ തട്ടിപ്പുകൾ അരങ്ങേറുന്നത്. ഒാൺലൈൻ തട്ടിപ്പുകളിൽ അധികവും വഞ്ചിക്കപ്പെട്ടത് വിദ്യാസമ്പന്നരായ മലയാളികളാണ്. ഇതിൽതന്നെ പ്രഫഷനൽ ബിരുദധാരികളും ഉന്നത ഉദ്യോഗസ്ഥരുമുണ്ട്.
Next Story