Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 4:59 AM GMT Updated On
date_range 18 March 2018 4:59 AM GMTസൗദിയിൽ 'റെൻറ് എ കാർ' സ്വദേശിവത്കരണം ഇന്നാരംഭിക്കും
text_fieldsbookmark_border
ജിദ്ദ: സൗദി അറേബ്യയിൽ റെൻറ് എ കാർ മേഖലയിലെ സ്വദേശിവത്കരണം ഇന്നാരംഭിക്കും. രാജ്യത്തെ മുഴുവൻ മേഖലകളിലും റെൻറ് എ കാർ ഒാഫീസുകളിൽ റജബ് ഒന്ന് മുതൽ സ്വദേശിവത്കരണം ഉറപ്പാക്കാൻ ഏതാനും മാസം മുമ്പാണ് തൊഴിൽ മന്ത്രാലയം തീരുമാനിച്ചത്. ഇതിനാവശ്യമായ പരിശീലനം അടക്കം നടപടികൾ തൊഴിൽ മന്ത്രാലയത്തിനും അനുബന്ധ വകുപ്പുകൾക്കും കീഴിൽ പൂർത്തിയാക്കി വരികയായിരുന്നു. അക്കൗണ്ടിങ്, സൂപ്പർവൈസർ, സെയിൽസ് ആൻറ് ഡെലിവറി എന്നീ ജോലികൾ സ്വദേശിവത്കരണത്തിൽ ഉൾപ്പെടുമെന്ന് തൊഴിൽ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു. റെൻറ് എ കാർ മേഖലയിൽ ജോലി ആഗ്രഹിക്കുന്ന സ്വദേശികൾക്ക് വേണ്ട പരിശീലനവും സാമ്പത്തിക സഹായവും നൽകും. തീരുമാനം നടപ്പാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്ന പരിശോധനക്ക് വേണ്ട സഹായങ്ങളും നൽകുമെന്നും തൊഴിൽ മന്ത്രാലയ വക്താവ് പറഞ്ഞു. പരിശോധക്ക് വിവിധ വകുപ്പുകൾ ഉൾപ്പെട്ട സംഘമാകും രംഗത്തിറങ്ങുക. സ്വദേശികൾക്ക് മാത്രമാക്കിയ തസ്തികകളിൽ വിദേശികളെ നിയമിച്ചാൽ തൊഴിലാളികളുടെ എണ്ണം അനുസരിച്ചായിരിക്കും സ്ഥാപനങ്ങൾക്ക് പിഴ. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story