Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:32 AM GMT Updated On
date_range 17 March 2018 5:32 AM GMTസി.ഐ.ടി.യു നേതാവിനെ വധിക്കാൻ ശ്രമം: പ്രതിക്ക് അഞ്ചുവർഷം കഠിന തടവ്
text_fieldsbookmark_border
മഞ്ചേരി: മഞ്ചേരിയിലെ സി.ഐ.ടി.യു നേതാവ് ഷംസു പുന്നക്കലിനെ കടയിൽകയറി വടിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ. തിരുനാവായ വൈരങ്കോട് കൊല്ലൻ ജുബൈറിനെയാണ് (48) മഞ്ചേരി ജില്ല രണ്ടാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കൊലപാതകശ്രമത്തിന് അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും പരിക്കേൽപ്പിച്ചതിന് മൂന്നുവർഷം തടവും 5,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. 2001 ജനുവരി 16ന് വൈകീട്ട് അഞ്ചിന് മഞ്ചേരി ടൗണിൽ പാണ്ടിക്കാട് റോഡിലെ മാർജിൻഫ്രീ മാർക്കറ്റിൽ വെച്ചാണ് ഷംസു പുന്നക്കലിനെ എൻ.ഡി.എഫ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. അഞ്ചുപേരുള്ള കേസിൽ നാലുപേരുടെ വിചാരണ നേരത്തേ പൂർത്തിയായതാണ്. ഇതിൽ മൂന്നുപേർക്ക് ആറുവർഷം വീതം തടവ് ലഭിച്ചിരുന്നു. ഒരാളെ വെറുതെ വിടുകയും ചെയ്തു. വിദേശത്തേക്ക് കടന്ന രണ്ടാംപ്രതി ജുബൈറിെൻറ പേരിലെ വിചാരണയാണ് ഇപ്പോൾ പൂർത്തിയായത്. പിലാക്കൽ സലീം, കൊല്ലൻ ജുബൈർ, അബ്ദുൽ മുനീർ, ജാഫർ, ജബ്ബാർ എന്നിവരായിരുന്നു പ്രതികൾ. കേസിൽ ജില്ല സെഷൻസ് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.പി. ബാലകൃഷ്ണൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story