Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:05 AM GMT Updated On
date_range 16 March 2018 5:05 AM GMTപുതിയ രാഷ്ട്രീയ പാർട്ടികൾ: ദ്രാവിഡ കക്ഷികൾ ആശങ്കയിൽ
text_fieldsbookmark_border
കോയമ്പത്തൂർ: പുതിയ രാഷ്ട്രീയകക്ഷികളുടെ വരവോടെ തമിഴക രാഷ്ട്രീയം കലങ്ങിമറിയുന്നു. ഒരു മാസത്തിനിടെ മൂന്ന് രാഷ്ട്രീയ കക്ഷികളാണ് പിറന്നത്. നടൻ കമൽഹാസെൻറ മക്കൾ നീതി മയ്യത്തിെൻറ പ്രഖ്യാപനം കഴിഞ്ഞദിവസം ക്ഷേത്രനഗരമായ മധുരയിലാണ് നടന്നത്. രാഷ്ട്രീയ പ്രവേശനത്തിന് തയാറെടുക്കുന്ന രജനികാന്ത് തെൻറ ഹിമാലയ സന്ദർശനശേഷം പാർട്ടിയുടെ പേരും പതാകയും നയവും പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇൗ സാഹചര്യത്തിലാണ് 'അമ്മ മക്കൾ മുന്നേറ്റ കഴക'വുമായി ദിനകരെൻറ രംഗപ്രവേശം. ദിനകരനൊപ്പമുള്ള 18 എം.എൽ.എമാരെ അയോഗ്യരാക്കിയ തമിഴ്നാട് നിയമസഭ സ്പീക്കറുടെ നടപടിയിലുള്ള മദ്രാസ് ഹൈകോടതി വിധി നിർണായകമാണ്. തീർപ്പ് ദിനകരന് അനുകൂലമായാൽ എടപ്പാടി പളനിസാമി സർക്കാറിെൻറ ഭാവി അപകടത്തിലാവും. സർക്കാറിനെ താഴെയിറക്കുന്നതോടൊപ്പം അണ്ണാ ഡി.എം.കെയെ വരുതിയിൽ നിർത്താനാവും ദിനകരൻ ശ്രമിക്കുക. ഇൗയിടെ മൂന്ന് അണ്ണാ ഡി.എം.കെ എം.എൽ.എമാർ ദിനകരൻ പക്ഷത്തേക്ക് കൂറുമാറിയിരുന്നു. അണ്ണാ ഡി.എം.കെയുടെ രണ്ടില ചിഹ്നമില്ലാതെ പ്രഷർകുക്കർ ചിഹ്നത്തിൽ ആർ.കെ നഗറിൽ ദിനകരൻ സ്വതന്ത്രനായി ജയിച്ചുകയറിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. വെല്ലുവിളികൾ നേരിടുന്നതിലും പ്രതിസന്ധികൾ തരണം ചെയ്യുന്നതിനും ദിനകരനുള്ള കഴിവ് നിരീക്ഷകർ സമ്മതിക്കുന്നുണ്ട്. രാഷ്ട്രീയപാർട്ടിയുടെ പേരിൽ 'അമ്മ' എന്നുൾപ്പെടുത്തിയതും പാർട്ടി പതാകയിൽ ജയലളിതയുടെ ചിത്രം ആലേഖനം ചെയ്തതും സംസ്ഥാനം ഭരിക്കുന്ന അണ്ണാ ഡി.എം.കെ ഒൗദ്യോഗിക വിഭാഗത്തെ അലോസരപ്പെടുത്തുന്നുണ്ട്. ജയയോടുള്ള പ്രവർത്തകരുടെ സഹതാപം അനുകൂലമാക്കാനാണ് ദിനകരൻ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story