Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:33 AM GMT Updated On
date_range 15 March 2018 5:33 AM GMTസഫീർ വധം: കുറ്റപത്രം 45 ദിവസത്തിനകം
text_fieldsbookmark_border
മണ്ണാർക്കാട്: കുന്തിപ്പുഴയിലെ യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിെൻറ കൊലപാതകത്തിൽ അന്വേഷണം പുരോഗതിയിലാണെന്നും 45 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും സർവകക്ഷി യോഗത്തിൽ പൊലീസിെൻറ ഉറപ്പ്. ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു. ഷൊർണൂർ ഡിവൈ.എസ്.പി മുരളീധരനാണ് യോഗം വിളിച്ചത്. സർക്കാറും പൊലീസും കേസ് അതിഗൗരവത്തോടെയാണ് കാണുന്നതെന്നും മണ്ണാർക്കാട്ടെ ഗുണ്ടാപ്രവർത്തനം രാഷ്ട്രീയക്കാർ ഇടപെടില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ഒരാഴ്ചക്കകം അവസാനിപ്പിക്കാൻ കഴിയുമെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ്, സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടു. ഏത് അന്വേഷണവുമായും സഹകരിക്കാമെന്ന് സി.പി.ഐ അറിയിച്ചു. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ, കക്ഷി നേതാക്കളായ യു.ടി. രാമകൃഷ്ണൻ, ജയരാജൻ, വി.വി. ഷൗക്കത്തലി, അഡ്വ. ടി.എ. സിദ്ദീഖ്, ടി.എ. സലാം, റഫീഖ് കുന്തിപ്പുഴ, പി. ശിവദാസൻ, പാലോട് മണികണ്ഠൻ, ഷൗക്കത്തലി കുളപ്പാടം, പി. സൈദ് മാസ്റ്റർ, വി.എം. കൃഷ്ണൻ ശ്രീകൃഷ്ണപുരം, വിശ്വനാഥൻ, മനോജ്കുമാർ, അയ്യപ്പൻ, കുഞ്ഞഹമ്മദ്, ടി.എ. സൈനുദ്ദീൻ, ഹഖീം ചെർപ്പുളശ്ശേരി, സി.ഐമാരായ ഹിദായത്തുല്ല മാമ്പ്ര, ദീപക് കുമാർ, എസ്.ഐമാരായ വിപിൻ കെ. വേണുഗോപാൽ, ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story