Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:11 AM GMT Updated On
date_range 15 March 2018 5:11 AM GMTകോൺഗ്രസ് മണ്ഡലം യോഗത്തിൽ കൈയാങ്കളിയും ബഹളവും; ഡി.സി.സി പ്രസിഡൻറ് യോഗം നിർത്തിവെച്ച് വേദി വിട്ടിറങ്ങി
text_fieldsbookmark_border
തിരൂരങ്ങാടി: നിയോജക മണ്ഡലം കോൺഗ്രസ് യോഗത്തിൽ ബഹളവും കൈയാങ്കളിയും. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന യാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച എടരിക്കോട് ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരുടെയും പോഷക സംഘടന ഭാരവാഹികളുടെയും യോഗത്തിലാണ് പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് വാക്കേറ്റവും കൈയേറ്റവുമുണ്ടായത്. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കക്കാട് യു.ഡി.എഫ് നടത്തിയ രാപകൽ സമരത്തിൽ ജില്ല യു.ഡി.എഫ് ചെയർമാൻ പി.ടി. അജയ് മോഹൻ പങ്കെടുത്തതിനെ തുടർന്ന് തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡൻറ് എൻ.പി. ഹംസക്കോയയുടെയും മണ്ഡലം പ്രസിഡൻറ് പി.ഒ. സലാമിെൻറയും നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ബഹളം വെക്കുകയും ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തിരുന്നു. ഇതിെൻറ പ്രതികാരമെന്ന നിലയിലും നേതാവിനെ അപമാനിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ഐ ഗ്രൂപ് പ്രവർത്തകർ ബഹളം വെക്കുകയായിരുന്നു. ബഹളം ൈകയാങ്കളിയിലെത്തിയതോടെ വേദിയിലുണ്ടായിരുന്ന ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് യോഗ നടപടികൾ നിർത്തിവെക്കുകയും വേദി വിട്ടിറങ്ങുകയും ചെയ്തു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരപ്പനങ്ങാടിയിൽ ജനകീയ മുന്നണി രൂപവത്കരിച്ച് മത്സരിച്ചതിെൻറ പേരിൽ പാർട്ടിയിൽനിന്ന് പുറത്താക്കിയ ചില നേതാക്കളെയും പ്രവർത്തകരെയും നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഡി.സി.സി പ്രസിഡൻറ് ഇടപെട്ട് തിരിച്ചെടുത്തിരുന്നു. എന്നാൽ, ജനകീയ മുന്നണിയുമായി സഹകരിച്ചവരെ ഉൾക്കൊള്ളാൻ കഴിയില്ലെന്ന ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറിെൻറയും മണ്ഡലം കോൺഗ്രസ് പ്രസിഡൻറിെൻറയും നിലപാടാണ് പ്രശ്നം സങ്കീർണമാക്കിയതെന്നും പ്രവർത്തകർ പറയുന്നു. എന്നാൽ, ജനകീയ മുന്നണിയിൽ കോൺഗ്രസ് പ്രവർത്തകരാരും ഇപ്പോഴില്ലെന്നാണ് എതിർ വിഭാഗം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story