Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:02 AM GMT Updated On
date_range 15 March 2018 5:02 AM GMTജീവനുവേണ്ടി കൈവണ്ടിയിൽ ഒാട്ടം, മരിച്ച് അതേ വണ്ടിയിൽ മടക്കം...
text_fieldsbookmark_border
ലഖ്നോ: രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ് ലഭിച്ചില്ല. ഒടുവിൽ ഭർത്താവ് കൈവണ്ടിയിൽ കിടത്തി എട്ടുകിലോമീറ്റർ അകലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഭാര്യ മരിച്ചിരുന്നു. മൃതദേഹം വീട്ടിൽ കൊണ്ടുപോകാനും ആശുപത്രിക്കാരോട് ഇയാൾ വാഹനത്തിന് കേണു. ഫലമുണ്ടായില്ല. അതേ കൈവണ്ടിയിൽതന്നെ മൃതദേഹവുംകൊണ്ട് മടേങ്ങണ്ടിവന്നു. യു.പിയിലെ ഹരിഹർപുർ ഗ്രാമത്തിലാണ് മനഃസാക്ഷിയെ നടുക്കിയ ദുരന്തം. കനയ്യ ലാലിനാണ് ഭാര്യ സോണിയുടെ (35) ദാരുണ മരണത്തിന് സാക്ഷിയാകേണ്ടിവന്നത്. ആംബുലൻസ് വിളിച്ചിട്ടും വരാതായപ്പോഴാണ് ചന്തയിലേക്ക് പച്ചക്കറി കൊണ്ടുപോകുന്ന വണ്ടിയിൽ ഭാര്യയെ കിടത്തി മഹാരാജ തേജ് സിങ് ജില്ല ആശുപത്രിയിലേക്കു പോയതെന്ന് കനയ്യ ലാൽ പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോൾ ഭാര്യ മരിച്ചതായി ഡോക്ടർമാർ പറഞ്ഞു. മൃതദേഹം കൊണ്ടുപോകാനുള്ള വാഹനം ആവശ്യപ്പെെട്ടങ്കിലും ലഭിച്ചില്ല. ഇതേതുടർന്നാണ് കൈവണ്ടിയിൽതന്നെ മൃതദേഹവുമായി മടങ്ങിയത്. ആറുമാസമായി ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു യുവതി. സർക്കാറിെൻറ '108' ആംബുലൻസ് സർവിസ് കനയ്യ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. മൃതദേഹം കൊണ്ടുപോകാൻ വാഹനം നിഷേധിച്ച സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അധികൃതർ പറഞ്ഞു. കാപ്ഷൻ കനയ്യലാൽ ഭാര്യയുടെ മൃതദേഹം കൈവണ്ടിയിൽ കൊണ്ടുപോകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story