Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:02 AM GMT Updated On
date_range 14 March 2018 5:02 AM GMTഉപയോഗ യോഗ്യമല്ലാതെ ഊർങ്ങാട്ടിരിയിലെ പൊതുകുഴൽ കിണറുകൾ
text_fieldsbookmark_border
അരീക്കോട്: കുടിവെള്ള ക്ഷാമവും ചാലിയാറിലെ ആൽഗൽ ബ്ലൂം പ്രതിഭാസവും കാരണം ദുരിതത്തിലായ ഊർങ്ങാട്ടിരിയിൽ ഉപയോഗ രഹിതമായി നിലനിൽക്കുന്നത് 17 പൊതു കുഴൽ കിണറുകൾ. ആകെ 18 എണ്ണമുള്ളതിൽ മൂന്നെണ്ണം പ്രവർത്തിക്കുന്നുവെന്ന് പഞ്ചായത്ത് രേഖകളിലുണ്ടെങ്കിലും ഒന്ന് പോലും ജനങ്ങൾക്ക് പൂർണമായും ഉപകരിക്കുന്ന നിലയിലല്ല. പുവ്വത്തിക്കൽ, തെഞ്ചീരി, പാവണ്ണ, കുണ്ടുവഴി എന്നീ വാർഡുകളിൽ ഓരോന്ന് വീതവും മൈത്ര, കളപ്പാറ എന്നീ വാർഡുകളിൽ രണ്ടും പനംപ്ലാവിലും കിണറടപ്പനിലും നാലും കുഴൽ കിണറുകളാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ, വർഷങ്ങളായി ഇവ പ്രവർത്തിക്കുന്നില്ല. പരിപാലനം കൃത്യമായി നടക്കാത്തതിനാലാണ് കുഴൽ കിണറുകൾ ഉപയോഗിക്കാനാവാത്ത നിലയിലായത്. ഓരോ കുഴൽ കിണറും നൂറ് കണക്കിന് കുടുംബങ്ങളുടെ ജല ദൗർലഭ്യത പരിഹരിക്കാനുള്ള ശേഷിയുള്ളവയാണ്. ചെറിയ അറ്റകുറ്റപ്പണി നടത്തിയാൽ മിക്കതും പ്രവർത്തന ക്ഷമമാക്കാം. തെഞ്ചീരിയിലെ കുഴൽ കിണറിൽനിന്ന് ചുവന്ന വെള്ളമാണ് വരുന്നത്. കുണ്ടുവഴി വാർഡിലുള്ള കുഴൽ കിണർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. വാർഡ് മെംബർ കെ. അനൂപിെൻറ നേതൃത്വത്തിൽ നാട്ടുകാർ മുൻകൈയെടുത്ത് കുഴൽ കിണർ പുനരുദ്ധരിക്കുകയായിരുന്നു. ദിവസം 30,000 മുതൽ 50,000 ലിറ്റർ വരെ ജലം ഈ കുഴൽ കിണർ വഴി നൽകാൻ സാധിക്കുമെന്ന് വാർഡ് മെംബർ കെ. അനൂപ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story