Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതാപം തീണ്ടാതെ...

പ്രതാപം തീണ്ടാതെ ഒറ്റപ്പാലം റെയിൽവേ സ്​റ്റേഷൻ വികസനം വഴിമുട്ടുന്നു

text_fields
bookmark_border
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് റെയിൽവേ വികസനം വഴിമുട്ടുന്നു. നയതന്ത്രപ്പെരുമയുടെ കണ്ണിമുറിയാത്ത പാരമ്പര്യവും കേന്ദ്രമന്ത്രി മുതൽ രാഷ്ട്രപതി വരെയുള്ള പദവികൾ മണ്ഡലത്തെ പ്രതിനിധീകരിച്ച് നേടിയെടുത്തവരും ഉണ്ടെന്നിരിക്കെയാണ് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് അവഗണന. മലബാറി‍​െൻറ റെയിൽവേ കവാടമെന്ന് വിശേഷിപ്പിക്കാവുന്ന ഒറ്റപ്പാലത്ത് ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്റ്റേഷനെ അവഗണിച്ചു കടന്നു പോകുന്ന ട്രെയിനുകൾ ഒന്നര ഡസനിലേറെ വരും. അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കുന്നതിൽ പോലും റെയിൽവേ കാട്ടുന്ന അവഗണന വലുതാണ്. രണ്ട് പ്ലാറ്റ്ഫോമുകളിലും മേൽക്കൂര പൂർണമായും സ്ഥാപിക്കാത്തത് മഴക്കാലത്തെന്നപോലെ വേനലിലും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. രാത്രി പ്ലാറ്റ്ഫോമിൽ പോലും വെളിച്ചമെത്തുന്നില്ല. ഇതുമൂലം വണ്ടിയിറങ്ങുന്നവർ തപ്പിതടയേണ്ട അവസ്ഥയാണ്. ടിക്കറ്റ് കൗണ്ടറുകൾ രണ്ടെണ്ണമുണ്ടെങ്കിലും ഒന്ന് മാത്രമാണ് സ്ഥിരമായി പ്രവർത്തിക്കുന്നത്. തിരക്കിൽ വരിനിന്ന് ടിക്കറ്റ് കൈയിൽ കിട്ടുമ്പോഴേക്കും വണ്ടി വിട്ട അനുഭവമുള്ളതായി യാത്രക്കാർ പറയുന്നു. ഇൻഫർമേഷൻ കൗണ്ടറി‍​െൻറ പ്രവർത്തനവും കാര്യക്ഷമമല്ലെന്ന ആക്ഷേപമുണ്ട്. ഷൊർണൂർ സ്റ്റേഷൻ സ്പർശിക്കാത്ത ദീർഘദൂര ട്രെയിനുകൾക്ക് പാലക്കാട് വിട്ടാൽ സ്റ്റോപ്പുള്ളത് തൃശൂരിലാണ്. ഒറ്റപ്പാലം താലൂക്കിനോട് ചേർന്നുകിടക്കുന്ന വടക്കൻ മേഖലയിലുള്ളവർക്കും വടക്കേ മലബാറി‍​െൻറ വിവിധ പ്രദേശങ്ങളിലേക്കും എത്തേണ്ട ദൂരയാത്രക്കാർ പാലക്കാടോ തൃശൂരോ ഇറങ്ങുകയും കയറുകയും ചെയ്യേണ്ട അവസ്ഥയാണ്. മലബാർ മേഖലയിലേക്കുള്ള ഹബ്ബ് ആയി ഒറ്റപ്പാലം സ്റ്റേഷനെ മാറ്റണമെന്നാവശ്യപ്പെട്ട് സിറ്റിസൺ ഫോറം നിവേദനം നൽകിയിരുന്നെങ്കിലും നടപ്പായില്ല. മുറവിളികളെ തുടർന്നാണ് ഏതാനും വർഷം മുമ്പ് കേരള എക്സ്പ്രസിന് (ന്യൂ ഡൽഹി-തിരുവനന്തപുരം) ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിക്കാൻ റെയിൽവേ അധികാരികൾ നിർബന്ധിതരായത്. യാത്രക്കാരുടെ കുറവാണ് ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിലാക്കിയത്. എന്നാൽ നിശ്ചിതകാലയളവിലെ യാത്രക്കാരുടെ എണ്ണവും വരുമാനവും ബോധ്യപ്പെട്ടതോടെ സ്ഥിരം സ്േറ്റാപ്പ് യാഥാർഥ്യമാവുകയായിരുന്നു. ഇതിന് സമാനമായി മറ്റു വണ്ടികളെയും നിരീക്ഷിച്ച് വിജയകരമെങ്കിൽ സ്ഥിരം സ്റ്റോപ്പ് അനുവദിക്കണമെന്നതാണ് വ്യക്തികളുടെയും വിവിധ സംഘടനകളുടെയും ആവശ്യം. രാത്രികാലങ്ങളിൽ ട്രെയിൻ ഇറങ്ങുന്നവരിൽനിന്ന് ഓട്ടോയും ടാക്‌സികളും തോന്നിയ ചാർജ്ജ് ഈടാക്കുന്നതായും ആക്ഷേപമുണ്ട്. ഇതിനായി പ്രീപെയ്ഡ് ടാക്സി കൗണ്ടർ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story