Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:00 AM GMT Updated On
date_range 24 April 2018 5:00 AM GMTകുറ്റവിചാരണ: ഒഴിവായത് അതിസങ്കീർണ നടപടിക്രമം
text_fieldsbookmark_border
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യാനുള്ള നോട്ടീസ് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു തള്ളിയതിലൂടെ ഒഴിവായത് അതിസങ്കീർണ നടപടിക്രമം. കോൺഗ്രസിെൻറ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിെൻറ നോട്ടീസിന് അനുമതി നൽകിയിരുെന്നങ്കിൽ ഭരണഘടനയുടെ 124(4) വകുപ്പ്, ജഡ്ജിമാർക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട 1968ലെ നിയമം എന്നിവയനുസരിച്ചുള്ള നടപടികൾക്ക് തുടക്കമാകുമായിരുന്നു. ലോക്സഭയിലെ 100 അംഗങ്ങളുടെയോ രാജ്യസഭയിലെ 50 അംഗങ്ങളുടെയോ പിന്തുണയോടെ വേണം ജഡ്ജിക്കെതിരെ നോട്ടീസ് നൽകാൻ. നോട്ടീസ് സഭ അധ്യക്ഷന് തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം. അംഗീകരിച്ചാൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിക്കും. സുപ്രീംകോടതി ജഡ്ജി, ഹൈകോടതി ജഡ്ജി, പ്രഗല്ഭ നിയമജ്ഞൻ എന്നിവരടങ്ങിയതാണ് സമിതി. ആരോപണത്തിൽ കഴമ്പുണ്ടെന്ന് സമിതി കണ്ടെത്തിയാലേ പ്രമേയം സഭയിൽ അവതരിപ്പിക്കാനാകൂ. തുടർന്ന് സഭ പ്രമേയം ചർച്ച ചെയ്യും. ആരോപണവിധേയനായ ജഡ്ജിക്കോ അദ്ദേഹത്തിെൻറ പ്രതിനിധിക്കോ തെൻറ ഭാഗം വിശദീകരിക്കാം. ആകെ അംഗങ്ങളുടെ പകുതിയിലേറെയും ഹാജരുള്ള സഭയിൽ, മൂന്നിൽ രണ്ടും അംഗീകരിച്ചാൽ കുറ്റവിചാരണ പ്രമേയം പാസാകും. ഒരു സഭ അംഗീകരിച്ചാൽ പ്രമേയം അടുത്ത സഭയുടെ പരിഗണനക്ക്. അവിടെയും ഭൂരിപക്ഷം ലഭിച്ചാൽ പ്രമേയത്തിന് പാർലമെൻറിെൻറ അനുമതിയായി. അംഗീകരിക്കപ്പെട്ട പ്രമേയം രാഷ്ട്രപതിക്കാണ് സമർപ്പിക്കേണ്ടത്. ജഡ്ജിയെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി പുറപ്പെടുവിക്കുന്നതാണ് കുറ്റവിചാരണ പ്രമേയത്തിലെ അവസാന നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story