Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 5:08 AM GMT Updated On
date_range 20 April 2018 5:08 AM GMTസ്കൂൾ ലാബിലെ കമ്പ‍്യൂട്ടർ കത്തി നശിച്ച നിലയിൽ
text_fieldsbookmark_border
നിലമ്പൂർ: വഴിക്കടവ് മണിമൂളി സി.കെ.എച്ച്.എസ് സ്കൂൾ ലാബിലെ കമ്പ‍്യൂട്ടർ കത്തിനശിച്ചു. എൽ.പി വിഭാഗം ലാബിലെ കമ്പ‍്യൂട്ടറുകളിലൊന്നാണ് നശിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് അടച്ചിട്ട ലാബിൽ നിന്നും കറുത്ത പുക ഉയരുന്നതുകണ്ട് പള്ളിവികാരിയും നാട്ടുകാരുമെത്തിയപ്പോൾ ലാബിൽ തീ പടരുന്നത് കണ്ടു. ഉടനെ തീ അണക്കുകയായിരുന്നു. ലാബിൽ മറ്റു അഞ്ച് കമ്പ‍്യൂട്ടറുകളും ടി.വിയുമുണ്ടായിരുന്നെങ്കിലും പെട്ടന്ന് തീ അണച്ചതിനാൽ ഇവക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. വൈദ്യുതി സർക‍്യൂട്ട് മൂലമാണ് തീ പടർന്നതെന്നാണ് കരുതിയിരുന്നത്. പിറ്റേദിവസം പ്രധാനാധ‍്യാപികയുടെയും പി.ടി.എ പ്രസിഡൻറിെൻറയും സാന്നിധ‍്യത്തിൽ കമ്പ‍്യൂട്ടർ ലാബ് തുറന്ന് പരിശോധന നടത്തിയപ്പോൾ ഷോർട്ട് സർക‍്യൂട്ട് മൂലമല്ല തീപിടിത്തമെന്ന് മനസ്സിലായി. അടുത്ത കാലത്തായി സ്കൂൾ കോമ്പൗണ്ടിൽ സാമൂഹിക വിരുദ്ധ ശല്യം വർധിച്ചതായി നാട്ടുകാർ പരാതിപ്പെട്ടു. ഇതോടെ സ്കൂൾ അധികൃതർ വഴിക്കടവ് പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം തുടങ്ങി. 40,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പി.ടി.എ വക സ്ഥാപിച്ച ലാബാണിത്. ശാസത്രിയ തെളിവെടുപ്പ് നടത്തി അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story