Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 5:02 AM GMT Updated On
date_range 20 April 2018 5:02 AM GMTദേശീയപാത വികസനം: ഇടിമൂഴിക്കൽ ബദൽപാത അലൈൻമെൻറ് സർവേ നാളെ
text_fieldsbookmark_border
മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം-ഇടിമൂഴിക്കൽ നിർദിഷ്ട അലൈൻമെൻറ് പ്രദേശത്തെ പ്രാരംഭ സർവേ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി ജില്ല കലക്ടർ അമിത് മീണ അറിയിച്ചു. പൊന്നാനിയിലെ പ്രാഥമിക സർവേനടപടികൾ കൂടി ഉടൻ പൂർത്തിയാക്കും. മന്ത്രിയുടെയും ജനപ്രതിനിധികളുടെയും നിർദേശത്തെ തുടർന്ന് ഇടിമൂഴിക്കലിൽ ബദൽ പാതയുടെ അലൈൻമെൻറ് സർവേ ഏപ്രിൽ 21ന് നടത്തുമെന്നും ജില്ല കലക്ടർ വ്യക്തമാക്കി. ഇടിമൂഴിക്കലിൽ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന 1.05 കിലോമീറ്റർ സർവേയും എ.ആർ നഗർ അരീത്തോട് പ്രദേശത്ത് തടസ്സപ്പെട്ട് കിടന്നിരുന്ന 1.25 കിലോമീറ്റർ പാതയുടെ പ്രാഥമിക സർവേയുമാണ് അവസാനം പൂർത്തീകരിച്ചത്. ഇടിമൂഴിക്കൽ ബദൽ പാതയുടെ സാധ്യതകൾ പരിശോധിക്കണമെന്ന് പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗം ജില്ല കലക്ടറോട് നിർദേശിച്ചിരുന്നു. ഇതിന് പുറമെ സ്ഥലം എം.എൽ.എ പി. അബ്ദുൽ ഹമീദും ബദൽപാതയുടെ സാധ്യതകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് നിലവിലെ പാത വികസിപ്പിക്കുന്നതിന് പ്രാധാന്യം നൽകണമെന്നും അല്ലെങ്കിൽ ജനങ്ങളുടെ ബുദ്ധിമുട്ട് കുറക്കുന്ന അലൈൻമെൻറ് തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഇതിെൻറ അടിസ്ഥാനത്തിലാണ് അധികം താമസിയാതെ ബദൽ പാതയുടെ അലൈൻമെൻറ് സർവേ തീരുമാനിച്ചത്. ദേശീയപാത വികസനത്തിന് ഇടിമൂഴിക്കൽ മുതൽ പൊന്നാനി വരെ 76.5 കിലോമീറ്റർ പാതയാണ് സർവേ നടത്താനുള്ളത്. ഇതിൽ പൊന്നാനിയിൽ ബാക്കിയുള്ളത് 3.4 കിലോമീറ്റർ സർവേ. ഇതുകൂടി കഴിഞ്ഞാൽ ദേശീയപാത വികസനത്തിെൻറ പ്രാരംഭ സർവേ നടപടികൾ പൂർത്തിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story