Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത: സർവേ നടപടികൾ...

ദേശീയപാത: സർവേ നടപടികൾ പുരോഗമിക്കുന്നു; ആശങ്കയിൽ നാട്ടുകാർ

text_fields
bookmark_border
കൊല്ലങ്കോട്: മംഗലം-ഗോവിന്ദാപുരം ദേശീയപാതയാക്കുന്നതുമായി ബന്പ്പെട്ട് സർവേ നടപടികൾ പുരോഗമിക്കുന്നു. വടക്കഞ്ചേരി മംഗലം മുതൽ തമിഴ്നാട്-കേരളം അതിർത്തി പങ്കിടുന്ന ഗോവിന്ദാപുരം വരെയുള്ള 39 കിലോമീറ്റർ റോഡാണ് ദേശീയപാതയായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപഗ്രഹങ്ങളുടെ സഹായത്തോടെ മൂന്നാഴ്ച്ചയായി രണ്ട് ഘട്ടങ്ങളായാണ് സർവേ നടക്കുന്നത്. 30 മീറ്റർ വീതിയിലും ചില പ്രദേശങ്ങളിൽ 40 മീറ്റർ വീതിയിലുമാണ് മാർക്ക് ചെയ്തിട്ടുള്ളത്. നിലവിൽ മംഗലം-ഗോവിന്ദാപുരം റോഡി​െൻറ മിക്ക പ്രദേശങ്ങളിലും 18-21 മീറ്റർ മാത്രമാണ് വീതി. ചെറു പട്ടണങ്ങളിൽ 15 മീറ്റർ മാത്രമാണ് വീതി. സർവേ നടത്തുന്നവരുടെ ഭാഗത്തുനിന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും ദേശീയപാതയുമായി ബന്ധപ്പെട്ട് ആധികാരികമായ മറുപടി ലഭിക്കാത്തതാണ് നാട്ടുകാരെ ആശങ്കയിലാക്കിയത്. കൊച്ചി-മധുര ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന മംഗലം-ഗോവിന്ദാപുരം പാത തമിഴ്നാട്ടിലെ തീർഥാടനകേന്ദ്രങ്ങളിലേക്കുള്ള യാത്രക്കും ചരക്കുഗതാഗതം സുഗമമാക്കാനും സാധിക്കുമെന്ന പ്രാഥമിക പഠനത്തിലാണ് ദേശീയപാതയാക്കിയുള്ള തീരുമാനത്തിലേക്ക് ദേശീയപാത അതോറിറ്റിയെത്തിയത്. മംഗംലം-ഗോവിന്ദാപുരത്തിനിടയിലുള്ള വടക്കഞ്ചേരി, മുടപ്പല്ലൂർ, ചിറ്റിലഞ്ചേരി, കടംപടി, നെന്മാറ, വല്ലങ്ങി, വിത്തനശ്ശേരി, എലവഞ്ചേരി, കൊല്ലങ്കോട്, നണ്ടൻകിഴായ, പോത്തമ്പാടം, കാമ്പ്രത്ത്ചള്ള, വലീയചള്ള, ആട്ടയാമ്പതി, പുതൂർ, ഗോവിന്ദാപുരം എന്നിവിടങ്ങളിലായി റോഡി​െൻറ ഇരുവശങ്ങളിലും 5000ത്തിലധികം വ്യാപാര സ്ഥാപനങ്ങളും 10,000ത്തോളം വീടുകളുമുള്ളതായാണ് വിവരം. പലർക്കും കെട്ടിടങ്ങളും വീടുകളും നഷ്ടമാകും. അർഹമായ നഷ്ടപരിഹാര പാക്കേജ് നൽകണമെന്ന് മുതലമട ദേശീയപാത സമരസമിതി കൺവീനർ വി.എസ്. അയ്യൂബാഖാൻ പറഞ്ഞു. ദേശീയപാത സമരസമിതി, ദേശീയപാത വിരുദ്ധസമിതി കൂട്ടായ്മകൾ കൊല്ലങ്കോട് മേഖലയിൽ പ്രവർത്തനമാരംഭിച്ചു. ആധികാരിക വിവരങ്ങൾ നൽകണമെന്നും കുടിയൊഴിപ്പിക്കൽ പരമാവധി ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു. കൈയേറ്റങ്ങളുണ്ടെങ്കിൽ ഒഴിപ്പിക്കുമെന്നാണ് അധികൃതരുടെ ഭാഗത്തുനിന്ന് അറിഞ്ഞതെന്ന് എം.എൽ.എ പറഞ്ഞു. തിരക്കുള്ള പ്രദേശങ്ങളിൽ ബൈപാസ് സംവിധാനം ഏർപ്പെടുത്തണമെന്നത് സർക്കാറി‍​െൻറ പരിഗണനയിലുള്ളതിനാൽ ബൈപാസ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ആശങ്കയില്ലെന്നും ഒരാഴ്ച്ചക്കകം വ്യാപാരി പ്രതിനിധികളുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും യോഗം വിളിച്ചുചേർക്കുമെന്നും കെ. ബാബു എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story