Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:12 AM GMT Updated On
date_range 19 April 2018 5:12 AM GMTപട്ടികജാതിക്കാര്‍ക്ക് വീടിന് ഭൂമി: വിഹിതം വർധിപ്പിച്ചിട്ടും തദ്ദേശസ്ഥാപനങ്ങൾക്ക് മെല്ലെപ്പോക്ക്
text_fieldsbookmark_border
മഞ്ചേരി: തദ്ദേശസ്ഥാപനങ്ങളിൽ പട്ടികജാതി വിഭാഗക്കാരുടെ വീടിന് ഭൂമി വാങ്ങാനുള്ള ധനസഹായം, പട്ടികജാതി വികസന വകുപ്പ് നല്‍കുന്ന തുകക്ക് സമാനമാക്കിയെങ്കിലും മിക്ക തദ്ദേശസ്ഥാപനങ്ങളും ഇത്തവണ പദ്ധതിയിലുൾപ്പെടുത്തിയില്ല. 2017 ജനുവരിയിലാണ് പട്ടികജാതി വകുപ്പ് നൽകുന്ന ഭവനപദ്ധതി തുകക്ക് സമാനമായി തദ്ദേശസ്ഥാപനങ്ങളുടെ വിഹിതവും വർധിപ്പിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ മൂന്ന് സെൻറ് സ്ഥലം വാങ്ങാന്‍ ഒന്നരലക്ഷവും നഗരസഭകളില്‍ രണ്ട് സെൻറ് വാങ്ങാന്‍ രണ്ട് ലക്ഷവും കോര്‍പറേഷനുകളില്‍ ഒന്നര സെൻറ് വാങ്ങാന്‍ മൂന്ന് ലക്ഷവുമാണ് തദ്ദേശസ്ഥാപനങ്ങള്‍ വഴി അനുവദിച്ചിരുന്നത്. എന്നാൽ, ഇതേ ആനുകൂല്യം പട്ടികജാതി വികസന വകുപ്പ് മുഖേനയാണെങ്കില്‍ പഞ്ചായത്തുകളില്‍ അഞ്ച് സെൻറ് വാങ്ങാന്‍ 3.75 ലക്ഷവും നഗരസഭകളില്‍ മൂന്ന് സെൻറിന് 4.5 ലക്ഷവും കോര്‍പറേഷനുകളില്‍ മൂന്ന് സെൻറിന് ആറു ലക്ഷവുമാണ് നേരത്തേതന്നെ അനുവദിച്ചിരുന്നത്. എന്നാൽ, വിഹിതം വർധിപ്പിച്ചെങ്കിലും ഭൂരഹിതരായ പട്ടികജാതി വിഭാഗങ്ങൾക്കായി കഴിഞ്ഞ രണ്ട് വർഷമായി ചുരുക്കം തദ്ദേശസ്ഥാപനങ്ങൾ മാത്രമാണ് പദ്ധതി തയാറാക്കിയത്. സമ്പൂർണ പാർപ്പിട സുരക്ഷപദ്ധതിയിൽ (ലൈഫ്) ഭൂരഹിതരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് കാരണം. അതേസമയം, പഞ്ചായത്തുകളിലും നഗരസഭകളിലും കോർപറേഷനുകളിലും പാർപ്പിട സമുച്ചയം പദ്ധതിക്ക് ഭൂമി ലഭ്യമായിട്ടില്ല. ലഭ്യമായ സ്ഥലങ്ങളിൽ പാർപ്പിടം പദ്ധതി തുടങ്ങിയിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story